വരവ് :



Wednesday, March 23, 2011

വേണംന്നച്ചിട്ടല്ല

ഡി എന്‍ എ യില്‍ എന്‍കോഡ് ചെയ്യപ്പെട്ട സൊ കാള്‍ഡ് ഫൈവ് മിനുട്ട്സ് ലാഗിംങ്ങ് ഒഴിച്ചാല്‍
സഹാനുഭൂതി, സഹായ സഹകരണ മനോഭാവം , സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ്‌, ആത്മാര്‍ത്ഥ
തുടങ്ങിയവയിലൊക്കെ മറ്റാരെക്കാളും ഒന്നുരണ്ടു മുഴം മുമ്പേ തന്നെ ആയിരുന്നു രാമഷ്ണേട്ടന്‍.
പേരിലുള്ള അതേ ഇന്നസെന്‍സ് തന്നെയായിരുന്നു ആള്‍ടെ സ്വഭാവത്തിലും.

സ്കൂളില്‍ പഠിക്കുന്ന കാലത്ത് "ഇറ്റാലിയന്‍സ് എന്‍ജോയെട് ദി മോണോപോളി ഓഫ് ട്രേഡ് വിത്ത്‌ ദി ഈസ്റ്റ്‌ "
എന്നൊക്കെ രാധാമണി ടീച്ചറുടെ ഇംഗ്ലീഷ് ക്ലാസ് കത്തിക്കയറുമ്പോ,
രാമഷ്ണേട്ടനും ഏതാണ്ട് സെയിം വേവ് ലെങ്ങ്ത് കീപ്‌ ചെയ്യുന്ന സഹബഞ്ചനും
പ്രത്യേകിച്ചൊരു സബ്ജക്ടും ഇല്ലാതെ ക്ലാസിലെ പിന്‍സീറ്റിലിരുന്ന്‍
നമ്മള്‍-തമ്മില്‍ നടത്തികൊണ്ടിരിക്ക്യായിരുന്നു.
"ഞാന്‍ വായിച്ചു നിര്‍ത്തിയ ഭാഗം തൊട്ടു വായിച്ചേടാ ..." ന്ന ടീച്ചര്‍ടെ ചോദ്യം കേട്ടു
ടെക്സ്റ്റ്‌ ബുക്ക്‌ തപ്പിയെടുത്തു എണീക്ക്യണതിനിടെ സഹബഞ്ചന്‍
"മലയാളം തന്നെ നേരെ ചൊവ്വേ വായിക്യാനറീല്ല %@#%$, .... പിന്ന്യാ ഇംഗ്ലീഷ് " ന്ന്‍
ലോ വോള്യത്തില്‍ അത്മഗതിച്ചത് ടീച്ചര്‍ അവ്യക്തായി കേള്‍ക്കേം,
"എന്താ അവന്‍ പറഞ്ഞേന്നു?" രാമഷ്ണേട്ടനോട് ക്ലാരിഫൈ ചെയ്തപ്പോ
അത്മഗതത്തിന്റെ അണ്‍പാര്‍ലിമെന്ററി പോര്‍ഷന്‍ മാത്രം ക്വാട്ട് ചെയ്ത്
" ' %@#%$ ' ന്നാ അവന്‍ പറഞ്ഞെ...... " ന്ന് റിപ്ലൈ ചെയ്ത
ഒരൊറ്റ സംഭവം മാത്രം മതി ആള്‍ടെ നിഷ്കളങ്കതയെക്കുറിച്ച് ഒരു പ്രാഥമിക ധാരണയിലെത്താന്‍.

ഒരിക്കല്‍ സ്കൂളിലെ മുഴുവന്‍ ലേഡി ടീച്ചെഴ്സിനേം സ്റാഫ് റൂമില്‍ പൂട്ടിയിട്ടതോടനുബന്ധിച്ചു
ആളെ സസ്സ്പന്റ് ചെയ്യണോ അതോ ഡിസ്മിസ് ചെയ്യണോ എന്ന് തീരുമാനിക്കാന്‍ നടത്തിയ
മീറ്റിംഗില്‍ ഒടുക്കം ഡിസ്മിസ് ചെയ്തളയാംന്ന്‍ തീരുമാനിച്ചിട്ടു
"സ്വരം നന്നായിരിക്കുമ്പോ പാട്ട് നിര്‍ത്തണം രാമേഷ്ണാ, നീയിനി സ്കൂളില് വരണ്ടാ....." ന്ന്
പറഞ്ഞ മാഷോട് " നന്നാവുമ്പോ നിര്‍ത്ത്യാ പോരെ, നന്നാവുന്ന വരെ പാടിക്കൂടെ മാഷേ?" ന്ന്
തിരിച്ച് ചോദിച്ചതില്‍, പ്രതേകിച്ചു ഒരു കാര്യോല്ലാതെ സ്റാഫ്റൂം വരുതുണ്യപ്ലേടെ
കടേടെ ഇരട്ടത്താഴിട്ട് പൂട്ട്യെപ്പുണ്ടായ അതേ നിഷ്കളങ്കത മാത്രേ ഉണ്ടായിരുന്നൊള്ളൂ.

ക്ലാസ്സ്‌ സമയത്ത് സ്കൂള്‍ മുഴുവന്‍ സദാ ഭ്രമണം ചെയ്തോണ്ടിരിക്യണേന്റെടേല്
മുമ്പില് വന്നു പെടണോര്‍ക്കൊക്കെ ഈരണ്ടു വീതം പൊട്ടിച്ചു നടന്നിരുന്ന ഉല്‍ക്ക എന്ന്
ഇരട്ടപ്പെരുള്ള ഹെഡ്മാഷ്ടെ സെന്റര് ഓഫ് ഗ്രാവിറ്റി എയിം ചെയ്തു ഒരൂസം
ഒരു പ്രകോപനവുമില്ലാതെ കല്ലെടുത്തെറിഞ്ഞതും,
പുതുതായി വന്ന ചെയ്ത സിസിലി ടീച്ചര്‍ക്ക് ജോയിന്‍ ചെയ്തതിന്റെ രണ്ടാം ദിവസം
രണ്ടു പായ പേപ്പര്‍ വാങ്ങിച്ചു തനിക്കറിയാവുന്ന മലയാളത്തില്‍
ലവ് ലെറ്റര്‍ എഴുതി കൊടുത്തതുമൊക്കെ പുള്ളീടെ വളര്‍ച്ചയില്‍ രേഖപ്പെടുത്തപ്പെട്ട
ചുരുക്കം ചില മൈല്‍സ്റ്റോണ്‍സ് ആണ്.

പിന്നീട് ആള്‍ക്ക് പ്രത്യേകിച്ച് ഉപകരമോന്നുമില്ലാതെ പോയ ഹൃസ്സ്വമായ സ്കൂള്‍
ജീവിതത്തിനിടെ സ്വതസിദ്ധമായ വാസനാഗുണമൊന്നുകൊണ്ട് മാത്രം
പുള്ളി സംഭവ ബഹുലമാക്കിത്തീര്‍ത്ത 'രാമഷ്ണേട്ടന്‍ ടച്ചു' ള്ള എത്രയെത്ര സംഭവങ്ങള്‍
രേഖപ്പെടുത്താതെ പോയിട്ടുണ്ടാവും.

കാലം കുറെക്കഴിഞ്ഞു പ്രൈമറി ഹെല്‍ത്ത്‌ സെന്റെറില്‍ ആംബുലന്‍സ് ഡ്രൈവറുടെ
ടെമ്പ്രറി പോസ്റ്റില്‍ ഇരിക്യണ കാലത്ത് മെഡിക്കല്‍ കോളേജ്ലേക്ക് റെഫര്‍ ചെയ്തുവിട്ട
അത്യാസന്ന നിലയിലായിരുന്ന ഒരു പേഷ്യന്റിനെ വെറും ഹാഫ് ആന്‍ അവര്‍
ഡ്രൈവ് കൊണ്ട് മെഡിക്കല്‍ കോളേജിലും എടുക്കാത്ത കണ്ടീഷനിലാക്കേം,
"ഇനീപ്പോ അങ്കട് കൊണ്ടോയോണ്ട് പ്രത്യേകിച്ച് കാര്യോന്നില്ല " എന്ന സ്വന്തം
അഭിപ്രായത്തിന്റെ പുറത്തു അവരുടെ വീട്ടില്‍ കൊണ്ട് ഡ്രോപ്പ് ചെയ്യേം ചെയ്തത്,
വളര്‍ച്ചയുടെ ഏതോ ഘട്ടത്തില്‍ വച്ചു ആള്‍ടെ ശരീരത്തെ ഓവര്‍റ്റെക്ക്‌ ചെയ്തു വളര്‍ന്ന
ഫൈവ് മിനുട്ട്സ് ലാഗിംങ്ങിന്റെ തീവ്രത ഒന്നൊണ്ട്‌ മാത്രാണ് .
ഉണ്ടായിരുന്ന ഒരു പണി അതോടെ പോയ്കിട്ടീങ്കിലും ആള് പറഞ്ഞ പോലെ "...ന്നും ....വേണംന്നച്ചിട്ടല്ല!!"


അവസാനം 'നാട്ടില് നിന്നാ ഒരു ഡാഷുണ്ടാക്കാമ്പറ്റില്ല വല്ല ഗള്‍ഫിനും പോയാലെ രക്ഷേള്ളൂ' ന്ന്
തീരുമാനിച്ച് ഗള്‍ഫില്‍ ചെന്നിട്ട് ഒന്നര മാസം തികയണേന് മുന്‍പേ,
പെയിന്റിംഗ് ജോലിക്കിടെ കൂടെ ജോലി ചെയ്യുന്ന ബെങ്കാളി "സിഡി പക്ക്ഡോ" ന്ന് പറഞ്ഞ്
കോണി കേറി മോളിലേക്ക് പോയപ്പോ, 'കോണി ശരിക്ക് പിടിച്ചോട്ടാ..' എന്നാണ് അയാള്
ഉദ്ദേശിച്ചേന്നു മനസിലാവാതെ, "ഇതിപ്പോ ഏതു 'സിഡി' ടെ കാര്യാ ഇയാള് പറയണേ... " ന്ന് അന്തംവിട്ടു നിക്കേം,
രാമഷ്ണേട്ടന്റേം ബെങ്കാളീടെം ഇടയിലെ ലാംഗ്വേജ് ബാരിയറിനെക്കുറിച്ച് ഒരു
ഐഡിയയും ഇല്ലാതിരുന്ന കോണി നിലതെറ്റി ബംഗാളി കൊളീഗ് രണ്ടാം
നിലയില്‍ നിന്നു നേരിട്ട് അത്യാസന്ന നിലയിലേക്ക് ക്രാഷ് ലാന്‍ഡ്‌ ചെയ്യേം ചെയ്തതോടെ,
"ഈ ഗള്‍ഫ്‌ ന്നൊക്കെ കേക്കുമ്പോ നമ്മള് വിചാരിക്യണ സുഖോന്നില്ലട്ടാവടെ ജോസ്പെട്ടാ ..." ന്നും പറഞ്ഞ്
നെക്സ്റ്റ് ഫ്ലയ്റ്റിന് തന്നെ ആള് തിരിച്ചു നാട്ടില് ലാന്‍ഡ്‌ ചെയ്യേം ആണുണ്ടായത് .


ഇടക്ക് നാട്ടില് പോയപ്പോഴൊക്കെ പത്ര വിതരണക്കരനായും, പാല്ക്കാരനായും ,
മീന്‍ മാര്‍ക്കറ്റിലെ ഹെല്‍പ്പറായുമൊക്കെ പിന്നേം കണ്ടിരുന്നു രാമഷ്ണേട്ടനെ ഒരുപാട് തവണ.
കാണുമ്പോഴൊക്കെ ഫൈവ് മിനുട്ട്സ് ലാഗിംങ്ങ് ഉണ്ടെന്നോര്‍മ്മിപിക്കുന്ന ഒരു ചിരി ചിരിക്കും ആള്.
പിന്നെ പിന്നെ ഓരോ തിരക്കിന്റെടേല് ആളെ പതുക്കെ പതുക്കെ മറന്നു.

ഒരു തവണ നാട്ടീ ചെന്നപ്പോ ഞെട്ടലോടെയാണ് പുള്ളി "സുയിസൈഡ്" ചെയ്തന്നറിഞ്ഞത് .

"ന്താ ണ്ടായേ രാമേഷ്ണാ?" ന്ന് ചോദിക്ക്യണോരോടൊക്കെ എന്നും ഒരു മറുപട്യെല്ലേ ഉണ്ടായിരുന്നൊള്ളൂ രാമഷ്ണേട്ടന്...
"...ന്നും ....വേണംന്നച്ചിട്ടല്ല!"

'അതും' വേണംന്നച്ചിട്ടാവില്ല!!

2 comments:

manjucc said...

kollam ketto

സുധി അറയ്ക്കൽ said...

ഒന്നും വേണമ്ന്നച്ചിട്ടല്ല.