ജീവിതം കൊച്ചീലാണെങ്കിലും വോട്ട് നാട്ടിൽത്തന്നെയായിരുന്നു. രാവിലെ തന്നെ സ്കൂട്ടറുമെടുത്ത് വോട്ട് ചെയ്യാനിറങ്ങി. പോളിങ്ങ് സ്റ്റേഷനും ബൂത്തും നേരത്തേ ചോദിച്ച് മനസിലാക്കിയിരുന്നെങ്കിലും വോട്ടേഴ്സ് ലിസ്റ്റിലെ ക്രമനമ്പരടങ്ങിയ സ്ലിപ്പ് അച്ഛന്റെ കയ്യിൽത്തന്നെയായിരുന്നുവെന്നോർത്തത് ബൂത്തിനടുത്തെത്തിയതിന് ശേഷാണ്. ഫോണിൽ വിളിച്ചപ്പോൾ അച്ഛൻ ബൂത്തിലേക്കെത്തണേയുള്ളൂ.
കോൾ കട്ട് ചെയ്ത് മനസിനെ ഐഡിൽ മോഡിലിട്ടതും ഒരു പിടി ഓർമ്മകളുടെ സ്ക്രീൻസേവറോണായി. നിഷ്കളങ്ക ബാല്യവും കന്നന്തിരിവുകളുടെ കൗമാരവും നടന്നും സൈക്കിൾ ചവിട്ടിയും തീർത്ത വഴിയാണ് ബൂത്തിന് മുൻപിൽ. മധുരിക്കുന്നൊരുപാടോർമ്മകൾ പണ്ട് രാഗത്തില് മാറ്റിനിക്ക് ഗേറ്റ് തുറക്കുമ്പോ ആളോടിക്കേറണ പോലെ ഓടിക്കേറി വന്നു. കനത്ത വെയിലിലും മനസ് കുളിരണിഞ്ഞു.
ഓർമ്മകളുടെ മേയ്സുകൾക്കിടയിലും ആ എൽ പി സ്കൂളിന്റെ ഇടുങ്ങിയ ഗേറ്റിന് മുൻപിൽ ഒരു മാരുതി കാർ വന്ന് നിൽക്കുന്നത് ഞാൻ കണ്ടു.
ഡ്രൈവിങ്ങ് സീറ്റിലെയാളെ കാണാൻ പറ്റണില്ല ബട്ട് ആള് അകത്തേക്കെടുക്കണോ വേണ്ടയോ എന്ന കൺഫ്യൂഷനിലാന്ന് മനസിലായി. പരിചയക്കാരാരെങ്കിലുമായിരിക്കണം, ഗേറ്റിൽ വണ്ടിയുടെ സൈഡുരയുമോയെന്നോർത്ത് മടിക്കണതാവും. സംഗതി നുമ്മ കൊച്ചിക്കാരനായെങ്കിലും ജനനീ ജൻമ ഭൂമിശ്ച: സ്വർഗാതപി ഗരീയസി തന്നെയാണല്ലോ! നാട്ട്കാരെ ഹെൽപ് ചെയ്യാൻ കിട്ടിയ അസുലഭാവസരം. കർത്തവ്യ ബോധമുണർന്ന ഞാൻ ഓൺ ദി സ്പോട്ട് ഒരു ട്രാഫിക്ക് പോലീസ് കാരനായി മാറി.
"ആ.... പോരെട്ടെ പോരെട്ടെ .... ച്ചിരി ലെഫ്റ്റ്.... അത്രക്ക് വേണ്ട .... പൊടിക്ക് റൈറ്റ് പിടി... " യെന്നൊക്കെ ആക്ഷനിട്ട് വണ്ടി അകത്തു കടത്തിയതും എവിടെന്നെങ്ങാണ്ട് ഒരു പോലീസുകാരൻ ഓടി വന്ന് കാറോടിക്കണ പയ്യനോട്
"ഡാ !!! നിന്നോടൊക്കെയിനി വേറെ പറയണോ? പോളിങ്ങ് സ്റ്റേഷനടുത്തേക്ക് വണ്ടി കൊണ്ടരുതെന്ന് ഓർഡറുള്ളതറിയില്ലേ ?? എടുത്ത് മാറ്റടാ നിന്റെ ഡാഷിലെ വണ്ടി" എന്നലറിയത്.
"ഞാൻ പുറത്ത് നിർത്ത്യേതാ സാറെ... ദേ ആ നിക്കണ ചേട്ടനാണ് എന്നെ വിളിച്ചകത്ത് കേറ്റ്യേത്...." ന്ന് ഡ്രൈവർ പോലീസ് കാരനോടെക്സ്പ്ലയിൻ ചെയ്യണത് കേട്ടതും സീൻ കോണ്ട്രയാവണല്ലോ ദൈവമേ യെന്നോർത്ത് ഞാൻ ഫോൺ ചെവിയിലമർത്തിപ്പിടിച്ച് "ഹലോ ഹലോ" യെന്നും പറഞ്ഞ് പുറത്തേക്കിറങ്ങി. അല്ലെങ്കിലും ലേറ്റസ്റ്റായി റിലീസായ തെറികളുടെ സ്റ്റാറ്റിസ്റ്റിക്സ് എടുക്കാനല്ലല്ലോ നമ്മളവിടെ വരെ പോയത്!
ട്രീറ്റ്മെന്റിന് വന്ന ഭാനുമതിയെ ഹോസ്പിറ്റൽ റാമ്പിലൂടെ വീൽചെയർ തള്ളിയിട്ട് അപായപ്പെടുത്താൻ ശ്രമിച്ച മുണ്ടക്കൽ ശേഖരനോട് "അനായേസേന മരണം അനിക് സ്പ്രേ പോലെ ജീവിതം" എന്നോ മറ്റോ തുടങ്ങുന്ന സംസ്കൃത ശ്ളോകം വിത്ത് മലയാളം ട്രാൻസ്ലേഷൻ ( സംഗതി ശേഖരന് മനസിലായില്ലങ്കിലോ ന്നോർത്ത് ) എടുത്തലക്കിയ രാവണപ്രഭുവിലെ മംഗലശ്ശേരി നീലകണ്ഠനെപ്പോലെ ഇടം തോളൊന്ന് ചരിച്ച് ആൾടെ വോയ്സ് മോഡുലേഷനിൽ ആ പോലീസുകാരനോട് ഞാൻ മനസിൽ പറഞ്ഞത്....
"പരോപകാരായ ഫലന്തി വൃക്ഷ:
പരോപകാരായ വഹന്തി നദ്യ:
പരോപകാരായ ദുഹന്തി ഗായ:
പരോപകാരാത്ഥമിദം ശരീര:
അതായത്, പരോപകാരത്തിനായി ഫലം തരുന്ന വൃക്ഷങ്ങൾ , അതിനായിത്തന്നെ ഒഴുകുന്ന നദികൾ, അതല്ലാണ്ട് വേറെ ഇൻ ടെൻഷനൊന്നുമില്ലാതെ പാൽ ചുരത്തുന്ന പശുക്കൾ... ദദു പോലെ പരോപകാരാർത്ഥമാണ് ദീക്കാണണ ശരീരോം .....അല്ലാണ്ട് ...പോളിങ്ങ് ബൂത്തിൽ വണ്ടിയോടിച്ച് കയറ്റി വോട്ട് മറിക്കാൻ വന്നവനല്ല.... ഈ ഞ്യാൻ... ഞാനാ ടൈപ്പല്ല "
എന്നായിരുന്നു... എന്ന് മാത്രമായിരുന്നു!
കോൾ കട്ട് ചെയ്ത് മനസിനെ ഐഡിൽ മോഡിലിട്ടതും ഒരു പിടി ഓർമ്മകളുടെ സ്ക്രീൻസേവറോണായി. നിഷ്കളങ്ക ബാല്യവും കന്നന്തിരിവുകളുടെ കൗമാരവും നടന്നും സൈക്കിൾ ചവിട്ടിയും തീർത്ത വഴിയാണ് ബൂത്തിന് മുൻപിൽ. മധുരിക്കുന്നൊരുപാടോർമ്മകൾ പണ്ട് രാഗത്തില് മാറ്റിനിക്ക് ഗേറ്റ് തുറക്കുമ്പോ ആളോടിക്കേറണ പോലെ ഓടിക്കേറി വന്നു. കനത്ത വെയിലിലും മനസ് കുളിരണിഞ്ഞു.
ഓർമ്മകളുടെ മേയ്സുകൾക്കിടയിലും ആ എൽ പി സ്കൂളിന്റെ ഇടുങ്ങിയ ഗേറ്റിന് മുൻപിൽ ഒരു മാരുതി കാർ വന്ന് നിൽക്കുന്നത് ഞാൻ കണ്ടു.
ഡ്രൈവിങ്ങ് സീറ്റിലെയാളെ കാണാൻ പറ്റണില്ല ബട്ട് ആള് അകത്തേക്കെടുക്കണോ വേണ്ടയോ എന്ന കൺഫ്യൂഷനിലാന്ന് മനസിലായി. പരിചയക്കാരാരെങ്കിലുമായിരിക്കണം, ഗേറ്റിൽ വണ്ടിയുടെ സൈഡുരയുമോയെന്നോർത്ത് മടിക്കണതാവും. സംഗതി നുമ്മ കൊച്ചിക്കാരനായെങ്കിലും ജനനീ ജൻമ ഭൂമിശ്ച: സ്വർഗാതപി ഗരീയസി തന്നെയാണല്ലോ! നാട്ട്കാരെ ഹെൽപ് ചെയ്യാൻ കിട്ടിയ അസുലഭാവസരം. കർത്തവ്യ ബോധമുണർന്ന ഞാൻ ഓൺ ദി സ്പോട്ട് ഒരു ട്രാഫിക്ക് പോലീസ് കാരനായി മാറി.
"ആ.... പോരെട്ടെ പോരെട്ടെ .... ച്ചിരി ലെഫ്റ്റ്.... അത്രക്ക് വേണ്ട .... പൊടിക്ക് റൈറ്റ് പിടി... " യെന്നൊക്കെ ആക്ഷനിട്ട് വണ്ടി അകത്തു കടത്തിയതും എവിടെന്നെങ്ങാണ്ട് ഒരു പോലീസുകാരൻ ഓടി വന്ന് കാറോടിക്കണ പയ്യനോട്
"ഡാ !!! നിന്നോടൊക്കെയിനി വേറെ പറയണോ? പോളിങ്ങ് സ്റ്റേഷനടുത്തേക്ക് വണ്ടി കൊണ്ടരുതെന്ന് ഓർഡറുള്ളതറിയില്ലേ ?? എടുത്ത് മാറ്റടാ നിന്റെ ഡാഷിലെ വണ്ടി" എന്നലറിയത്.
"ഞാൻ പുറത്ത് നിർത്ത്യേതാ സാറെ... ദേ ആ നിക്കണ ചേട്ടനാണ് എന്നെ വിളിച്ചകത്ത് കേറ്റ്യേത്...." ന്ന് ഡ്രൈവർ പോലീസ് കാരനോടെക്സ്പ്ലയിൻ ചെയ്യണത് കേട്ടതും സീൻ കോണ്ട്രയാവണല്ലോ ദൈവമേ യെന്നോർത്ത് ഞാൻ ഫോൺ ചെവിയിലമർത്തിപ്പിടിച്ച് "ഹലോ ഹലോ" യെന്നും പറഞ്ഞ് പുറത്തേക്കിറങ്ങി. അല്ലെങ്കിലും ലേറ്റസ്റ്റായി റിലീസായ തെറികളുടെ സ്റ്റാറ്റിസ്റ്റിക്സ് എടുക്കാനല്ലല്ലോ നമ്മളവിടെ വരെ പോയത്!
ട്രീറ്റ്മെന്റിന് വന്ന ഭാനുമതിയെ ഹോസ്പിറ്റൽ റാമ്പിലൂടെ വീൽചെയർ തള്ളിയിട്ട് അപായപ്പെടുത്താൻ ശ്രമിച്ച മുണ്ടക്കൽ ശേഖരനോട് "അനായേസേന മരണം അനിക് സ്പ്രേ പോലെ ജീവിതം" എന്നോ മറ്റോ തുടങ്ങുന്ന സംസ്കൃത ശ്ളോകം വിത്ത് മലയാളം ട്രാൻസ്ലേഷൻ ( സംഗതി ശേഖരന് മനസിലായില്ലങ്കിലോ ന്നോർത്ത് ) എടുത്തലക്കിയ രാവണപ്രഭുവിലെ മംഗലശ്ശേരി നീലകണ്ഠനെപ്പോലെ ഇടം തോളൊന്ന് ചരിച്ച് ആൾടെ വോയ്സ് മോഡുലേഷനിൽ ആ പോലീസുകാരനോട് ഞാൻ മനസിൽ പറഞ്ഞത്....
"പരോപകാരായ ഫലന്തി വൃക്ഷ:
പരോപകാരായ വഹന്തി നദ്യ:
പരോപകാരായ ദുഹന്തി ഗായ:
പരോപകാരാത്ഥമിദം ശരീര:
അതായത്, പരോപകാരത്തിനായി ഫലം തരുന്ന വൃക്ഷങ്ങൾ , അതിനായിത്തന്നെ ഒഴുകുന്ന നദികൾ, അതല്ലാണ്ട് വേറെ ഇൻ ടെൻഷനൊന്നുമില്ലാതെ പാൽ ചുരത്തുന്ന പശുക്കൾ... ദദു പോലെ പരോപകാരാർത്ഥമാണ് ദീക്കാണണ ശരീരോം .....അല്ലാണ്ട് ...പോളിങ്ങ് ബൂത്തിൽ വണ്ടിയോടിച്ച് കയറ്റി വോട്ട് മറിക്കാൻ വന്നവനല്ല.... ഈ ഞ്യാൻ... ഞാനാ ടൈപ്പല്ല "
എന്നായിരുന്നു... എന്ന് മാത്രമായിരുന്നു!