വരവ് :



Friday, August 7, 2015

നിഷ്ക്കളങ്കൻ

കുളിച്ച്‌ വന്നിട്ട്‌ തല തുവർത്തിക്കൊണ്ടിരിക്കുമ്പോൾ പെട്ടന്ന് ഞാൻ ഞെട്ടി
ദൈവ മേ....ചെവികേക്കണില്ല!!
ഒരു ശബ്ദവുമില്ല!!
തൊട്ട്‌ ‌ മുന്നിലിരുന്ന് ധ്രുവ്‌ ഇന്നലെ വാങ്ങിച്ച ടോയ്‌ ട്രെയിൻ കൊണ്ട്‌ കളിക്കാണ്‌..... ഇന്നലെ രാത്രി അതിന്റെ ഥക്‌ ഥക്‌ എന്ന തുളച്ച്‌ കയറണ ശബ്ദോം ചൂൂൂൂ എന്ന ചൂളം വിളിയും കേട്ട്‌ ധ്വനി ഞെട്ടിയെണീറ്റ്‌ കരഞ്ഞതാണ്‌.....ഉറങ്ങിക്കഴിഞ്ഞാൽ ഇടത്തരം വെടിക്കെട്ടോ റിക്റ്റർ സ്കയിലിൽ ആറോ അതിൽ ത്തഴേയൊ ഉള്ള ഭൂകമ്പമോ ഉണ്ടായാൽ പോലും ഉണ്ണി വാവാവോ പാട്ടിന്റെ മൂഡിലെടുക്കണ ലവൾ ഈ ടോയ്‌ ട്രയ്നിന്റെ കർണ്ണ ക ഠോരമായ ശബ്ദം കേട്ട്‌ ഇന്നലെ എട്ട്‌ ദിക്കും പൊട്ടുമാറ്‌ അലറിക്കരഞ്ഞതാണ്‌....
അത്ര വലിയ ശബ്ദം ആണ്‌ എനിക്കിപ്പോ മിസ്സായിരിക്ക്യണേ.....
ചെവിയിൽക്കയറിയ വെള്ളം തുടച്ച്‌ മാറ്റാനുപ യോഗിച്ച ബഡ്സ്‌ ഞാൻ ഒന്നൂടി നോക്കി!! ഇനിയിപ്പോ കർണ്ണപുടം എങ്ങാനും പൊട്ടിയതാവ്വോ??
ഒരു ശബ്ദവും കേൾക്കാതെ ജീവിക്കുന്നതിനെ ക്കുറിച്ച്‌ ഇന്ന് വരെ ആലോചിച്ചിട്ടുപോലുമില്ല......ആ വിധി ഇതാ വന്നിരിക്കുന്നു...
"ശ്രീീീീ!!!!!!"
അകത്തുള്ള മുഴുവൻ ഓക്സിജനും കാർബൺ ഡ യോക്സൈഡും തീരുന്നത്‌ വ രെ ഞാൻ നീട്ടി വിളിച്ചു.....കിച്ചണിൽ നിന്നും നേരിട്ട്‌ ബെഡ്‌ റൂമിലെത്തിയ ശ്രീ കയ്യിൽ ദോശ മറിച്ചിട്ട്‌ കൊണ്ടിരുന്ന തവിയുമായാണ്‌ പ്രത്യക്ഷപ്പെട്ടത്‌....മാജിക്‌ വാന്റേന്തിയ മാലാഖ യെ പ്പോലെ!!
"എനിക്ക്‌ ചെവിക്കേക്കണില്ല ശ്രീ....ബഡ്‌സ്‌ ഉപ യോഗിച്ചപ്പോ ഇയർ ഡ്രം പൊട്ടിയതാണെന്ന് തോന്നുന്നു!!!"....എനിക്ക്‌ ഒന്നൂടി ഒച്ച വക്കണ മെന്നും ഉറ ക്കെ ക്കരയണം എന്നും തോന്നി....പ ക്ഷേ അതിനു മുൻപേ
"ഞാൻ പറഞ്ഞിട്ടുണ്ട്‌ എത്‌ നേരവും ഇയർ ബഡ്‌ സ്‌ ഇട്ട്‌ ചെവിയിൽ തിരിക്കരുതെന്ന്....ഒരൊന്ന് വരുത്തി വച്ചിട്ട്‌ "... എന്ന് ശ്രീ പറയുന്നത്‌ ഞാൻ വ്യക്തമായി കേ ട്ടു!
അപ്പോ സംഗതി കേൾക്കണുണ്ട്‌..."ശ്രീ ഇപ്പോ കേൾക്കാം...." ‌
ന്ന് പറഞ്ഞതിന്‌ മറുപടിയായി "കാലത്ത്‌ന്നെ ഒരോരൊ...." എന്ന് തുടങ്ങുന്ന എന്തോ ഡയലോഗ്‌ പറഞ്ഞു ഓഫ്‌ ടൂ കിച്ചൻ എന്ന സ്റ്റാറ്റസിട്ട്‌ ശ്രീ ഓഫ്‌ ലയിനായി ..
അപ്പോ ടോയ്‌ ട്രെയിന്റെ ശബ്ദം മാത്രാണ്‌ മിസ്സിംഗ്‌.... അത്‌ കൊടുത്തിട്ട്‌ അര മണിക്കൂറായില്ല അതിന്‌ മുൻപേ സാധനം ലവൻ മ്യൂട്ട്‌ ചെയ്തിരിക്കുന്നു..
ഡാ....എവിടെ ഇതിന്റെ ശബ്ദം??
"ശംഭം??" ട്രെയിനിൽ നിന്നും തലയുയർത്തി ധ്രുവ്‌ കൊസ്റ്റ്യൻ കൺഫേം ചെയ്തു...
യെസ്‌ ...ആ പ്പറഞ്ഞ സാധനം എവിടെ??
"ദാ.... ദവിടെ....." ലവൻ വർക്ക്‌ ഏരിയയിലേക്ക്‌ വിരൽ ചൂണ്ടി.
സ്പീക്കർ അഴിച്ച്‌ അങ്ങോട്ട്‌ എറിഞ്ഞിരിക്ക്യയാണ്.

"എവിടെ???"
ധ്രുവ്‌ ഓടിച്ചെന്ന് വർക്ക്‌ ഏരിയയിൽ നിന്നും ഒരു ചെറിയ ബക്കറ്റ്‌ എടുത്തോണ്ട്‌ വന്നു....
ദാ ഇതിനകത്തുണ്ടച്ചാ...
ഓഹോ സ്പീക്കർ അഴിച്ചു അതിനകത്തിട്ടു കാണും.....
ഞാൻ നോക്കി.....
അര ലിറ്ററോളം വെള്ളമുണ്ട്‌.....പ ക്ഷേ സ്പീക്കറൊന്നും കാണാനില്ല...
ഇതിൽ കാണാനില്ല ല്ലോഡാ.....
"ഞാൻ ട്രെയിൻ കഴുകീപ്പോ ശമ്പം അതില് പോയിട്ട്‌ കാണണില്ലാച്ചാ....."
ലവൻ സാധനം വെള്ളത്തിൽ മുക്കി സ്പീക്കർ നശിപ്പിച്ചതാണ്... എന്നിട്ടും ‌കിളിപോയ ഗെറ്റപ്പിൽ നിന്നിരുന്ന എന്നെ നോക്കി ധ്രുവ്‌ നിഷ്കളങ്കനായി!!

Thursday, August 6, 2015

ആം ആദ്മി

ഇന്നലെ മട്ടാഞ്ചേരി വരെ പോകേണ്ടി വന്നു.......‌ എന്താന്നറിയില്ല എനിക്കാ സ്ഥലം പണ്ടേ ഇഷ്ടാണ്!!

ഫേസ്‌ബുക്കിൽ "ഓഫ്‌ ടു ഇംഗ്ലണ്ട്‌ ന്ന് " സ്റ്റാറ്റസിട്ട്‌ ചുരിയുള്ള ചുരിദാറിന്റെ ബോട്ടവും, ഇട്ടുകഴിഞ്ഞാൽ ഇടത്തരം ഒരാനക്ക്‌ കൂടി സ്പേസുള്ളതും, അഴിക്കുമ്പോൾ ഏതു വഴിക്കും ഊരിയെടുക്കാവുന്ന പഴ്‌ സീൻ വല പോലുള്ള ടീ ഷർട്ടുമിട്ട്‌ കൊച്ചിക്ക്‌ പോണ എതൊ ഒരു വിമാനം കൈകാണിച്ച്‌ നിർത്തിക്കേറിപ്പോന്ന സായിപ്പന്മാരും മദാമമാരും അങ്ങാടിയിൽ പശു നടക്കണ പൊലെ പ്ര ത്യേകിച്ച്‌ ഒരാവ ശ്യോമില്ലാതെ ഇല്ലാതെ തേരാ പാരാ നടക്കണ സീൻസ്‌ ആണോ..... അതൊ വല്ല മുജ്ജന്മ ബന്ധമാണൊ എന്നറിയില്ല.... മട്ടാഞ്ചേരീന്ന് കേട്ടപ്പോഴോക്കെ അപ്പോ ത ന്നെ പോയിക്കാണണം എന്നൊരു തോന്നൽ എന്നും എനിക്കുണ്ടായിരുന്നു!!


മട്ടാഞ്ചേരിയിൽ നിന്നും ഫെറി വഴി വയ്പിനിലേക്കായിരുന്നു അടുത്ത കട്ട്‌...ഞായറാഴ്ച രാവിലെ ഉറക്കമെണീറ്റ് അന്നൊരു ഹോളി ഡേ ആയോണ്ട്‌ ഒന്നും ചെയ്യാനില്ലാതെ സുഖാലസ്യത്തിൽ പാതി കൂമ്പിയ കണ്ണുകളോടെ വെറുതെ ‌ കിടക്കുന്ന സുന്ദരിയെ പ്പോലെ ആയിരുന്ന മട്ടാഞ്ചേരിയിൽ നിന്നും കാഞ്ഞ വെ ളി ച്ചെണ്ണയിൽ കടുകിട്ട അവസ്ഥയിലായിരുന്ന വയ്പ്പിനിലെ ഒരു ഹാർബറിൽ ലാന്റ്‌ ചെയ്തതും "റാകിപ്പറക്കുന്ന ചെമ്പരുന്തേ .....നീയുണ്ടോ മാമങ്ക വേല കണ്ടു? " ഇല്ലെങ്കിൽ വായോ കാണിച്ചു തരാം എന്ന ലൈനിൽ പണ്ടു നമ്മൾ ഇൻ വിറ്റേഷൻ അയച്ചപ്പോ പരുന്ത്‌ നമ്മളെ അൺ ഫ്രണ്ട്‌ ചെയ്ത്‌ കളഞ്ഞതിനെക്കുറിച്ച്‌ ഒരു ധാരണ കിട്ടി....ബോട്ട്‌ കണക്കിന്‌ മീൻ വന്നിറങ്ങുന്ന ഹാർബറിനടുത്ത്‌ താമസിച്ച്‌ കാലത്തേ എണീച്ച്‌ രാത്രി സയിൻ ഓഫ്‌ ചെയ്യണ വരെ തൈക്കുടം ബ്രിഡ്‌ ജ്ജ്‌ കാര്‌ ഒട്ടും നേരമില്ലാത്തത്‌ കൊണ്ട്‌ ഒറ്റ ശ്വാസത്തിൽ പാടിയ .....കേൾക്കുമ്പൊഴൊക്കെ നാട്ടിലെ മീൻ കാരൻ വാരിക്കോരി അന്ത്രുക്കയെ ഓർമ്മ പ്പെടുത്തിയ ആ പാട്ടിലെ സകല ഫിഷ്‌ ഐ റ്റംസും അൺലിമ്മിറ്റഡായി കിട്ടണ ഏരിയ വിട്ട്‌ വരാൻ താൽപര്യമ്മില്ലാത്തൊണ്ടാണ്‌ "വേലയും കണ്ടു വിളക്കും കണ്ടു കുന്നത്തെ കാവിലെ പൂരോം കണ്ടു" നൊട്ട്‌ ഇന്റ്രസ്ടഡ്‌ ഇൻ കമിംഗ്‌ ഓവർ ദേർ എഗൈൻന്ന് വാളിൽ സ്ക്രാപ്പിട്ടത്‌....
ചെന്ന കാര്യം കഴിഞ്ഞപ്പൊൾ ഇഷ്ടം പോലെ ഫ്രീ ടൈം......എങ്കിൽ നാലു പടം എടുത്തേക്കാം വീട്ടിൽ ചെന്നിട്ട്‌ ധ്രുവിന്‌ മീൻ കടലിൽ നിന്നും പിടിക്കുന്നതാണെന്ന് പറഞ്ഞ്‌ കൊടുക്കുമ്പോൾ ഉപ യോഗിക്കാം.... പഞ്ച സാര ടിന്നിൽ നിന്നല്ല കരിമ്പിൽ നിന്നെടുക്കുന്നതാണെന്നും, പാൽ കവറിൽ നിന്നല്ല പശുവിനെ ക്കറന്നാണെന്നും പറഞ്ഞു മനസിലാക്കിയ പോലെ മീൻ ബൈക്ക്‌ന്‌ പുറകിലെ പ്ലാസ്റ്റിക്‌ ബോക്സിൽ നിന്നല്ല ബോട്ടിൽ കടലിൽ പോയി വലവീശിപ്പിടിക്കുന്ന താണെന്നും ധ്രുവ്‌ മനസിലാക്കട്ടെ !!
ഫൊട്ടോ എടുക്കാൻ തുടങ്ങി യ പ്പോഴാണ്‌ കഥയിലെ മെയിൻ ക്യാരക്ടറിന്റെ എന്റ്രി......
സംവിധായകൻ ജോഷിയെ ലോ ഫ്ലയ്മിൽ ഇട്ട്‌ വറ്റിച്ചെടുത്ത പോലുള്ള അപ്പിയറൻസ്‌ .... കൊടിയ വിഷാദം!! നരച്ച താടി രോമങ്ങളിലുടെ അറ്റത്തു വ രെയുണ്ട്‌ നിരാശ .....ബാബു നമ്പൂതിരിയുടെ ശബ്ദവും!!
"എവിടെന്നാന്ന് ?? " ചോദിച്ച്‌ ആള്‌ തുടങ്ങിയ കൊൺവർസേഷൻ ഞാൻ പോലുമറിയാതെ ഒരു നമ്മൾ തമ്മിൽ പരിപാടിയിലേക്ക്‌ പരിണമിച്ചു.....ഗ ണേഷ്‌ കുമാർ ഇല്ലാതിരുന്നിട്ട്‌ കൂടി....
മൽസ്യബന്ധനം എന്ന ചില വേറിയ പ്രക്രിയ.....ഡീസൽ പമ്പ്‌ കാരുടെ അളവിൽ കൃത്രിമം കാട്ടിയുള്ള വഞ്ചന.....മസ്യ ഫെഡ്‌....ഫിഷറീസ്‌ വകുപ്പ്‌ കാരുടെ ചൂഷണം......
ലക്ഷക്കണക്കിന്‌ രൂപയുടെ വല മുറിച്ച്‌കളയണ മീനുകൾ....ട്രോളിംഗ്‌ നിരോധനക്കാല ത്തെ വരുമാന മില്ലായ്മ....തുടങ്ങിയ ഒരു നൂറുകൂട്ടം കാര്യങ്ങൾ പുള്ളി ഷെയർ ചെയ്തു.....
മീൻ കുഞ്ഞിനെ വാങ്ങിക്ക്യേണ്ട....ഭക്ഷണം കൊടുക്കേണ്ട... അവയുടെ ഹെൽത്ത്‌ സ്റ്റാറ്റസ്‌ മൊണിട്ടർ ചെ യ്യേണ്ട....അസുഖം വന്നാൽ മരുന്ന് വാങ്ങി കൊടുക്കേണ്ട...... എവരിത്തിംഗ്‌ അണ്ടർ ക ണ്ട്രോൾ ഓഫ്‌ ഹേർ മജെസ്റ്റി മൈറ്റി കടലമ്മ.....മീനുകൾ വളർന്ന്‌ പ്രായപൂർത്തിയാവുമ്പോൾ ഒരു ബോട്ടുമായി അങ്ങട്‌ ചെല്ലാ.... പിടിക്കാ.....മീനിന്‌ നല്ല വിലയുമുണ്ട്‌....വൻ ടേ ണോവറുണ്ടാകെണ്ട ഒരു ഇൻ വെസ്റ്റ്‌ മെന്റ്‌ പദ്ധതി എന്ന് ഞാൻ വിചാരിചിരുന്ന ഫീൽഡ്‌ ആണ്‌...ദാ ആ മേഖലയിൽ നിന്നുള്ള ആൾ നഷ്ടക്കണ ക്കിന്റെ ബാലൻസ്‌ ഷീറ്റ്‌ നീർത്തിയിട്ട്‌ സങ്കടം പറയുന്നത്‌....എന്റെ കണ്ണുകൾ നിറഞ്ഞു....ഇനി എല്ലാ മീൻകാരോടും അലിവോടെ പെരുമാറണം...
ഒരിക്കൽ ഫിഷറീസ്‌ ഡിപാർട്ട്‌മന്റ്‌ വന്ന് ബോട്ടിന്റെ ഏതോ പേപ്പർ ശരിയല്ലെന്ന് പറഞ്ഞ്‌ പകരമായി ഒരു ചാക്ക്‌ ചെമ്മീൻ എടുത്തൊണ്ട്‌ പോയിന്ന് കേട്ടപ്പോൾ എന്റെ ചോര തിളച്ചു....."വാട്ടെ കുക്കുംബർ സിറ്റി ഹെയ്‌ ദിസ്‌ " എന്നാ പുറത്ത്‌ പറഞ്ഞതെങ്കിലും "...ഡാ!! ഫിഷറീസ്‌ വകുപ്പേ.....അടുത്ത തവണ തിരുവനന്ത പുരത്ത്‌ വരുമ്പോൾ പാവ പ്പെട്ടവന്റെ പിച്ചച്ചട്ടിയിൽ കയ്യിട്ടു വാരുന്ന നിന്റെയാ കവിൾ ഞാൻ അടിച്ച്‌ പൊട്ടിച്ചിരിക്കുംന്ന് മനസാ പ്രതിഞ്ജ യെടുത്തു!!
"എന്നാപ്പിന്നേ.... ഞാനങ്ങഡ്"‌ ന്ന് പറഞ്ഞ്‌ ആള്‌ സ്കൂട്ടാവാൻ നിന്ന സീനില്‌....പഴ്സ്‌ എടുത്ത്‌ പത്തൊ ഇരുപതൊ കൊടുത്തേക്കാം എന്നെനിക്ക്‌ തോന്നി... എത്ര ദിവസായിട്ടുണ്ടാവോ വല്ലതും കഴിച്ചിട്ട്‌.... പാവം!!
പെട്ടന്ന് ഒരു ഓഡി എ എയിറ്റ്‌ എൽ വന്ന് നിന്നു....
ആളതിൽ ക്കയറിയിരുന്ന് കൈ വീശി.....
"നെക്സ്റ്റ്‌ റ്റയ്ം വരുമ്പോൾ കാണാം സാറേ" ന്ന് പറഞ്ഞ്‌ ഓഡി പാഞ്ഞ്‌ പോയി...
അതുവരെ കണ്ടതും കേട്ടതും ഈ സീനും തമ്മിൽ ബ്ലെന്റാവാതിരുന്നതു കൊണ്ട്‌ ഔട്ട്‌ ഓഫ്‌ ഫോക്കസിലായിരുന്ന എന്നോട്‌ അടുത്ത്‌ നിന്ന ആരോ പറഞ്ഞു...
"നുമ്മടെ മൊയലാളിയാ ......"
അപ്പോ ഈ കാണണ ബോട്ട്‌ കൾ മുഴുവൻ ആൾടെ ആവുംല്ലേ ന്ന് ചോദിച്ച എന്നോട്‌
"ഈ ഹാർബർന്നെ ആൾഡ്യാ ..... " ന്നാ ലവൻ പറഞ്ഞത്‌...
ഫിഷറീസ്‌ വകുപ്പേ.... ഞാൻ തിരുവനന്തപുരത്തേക്ക്‌ വരണില്ല!!
പക്ഷേ ഇത്ര ഡോവ്ൺ ടൂ എർത്തായ ഈ മനുഷ്യനെ പീഡിപ്പിക്കുന്ന നിങ്ങൾ കെടാത്ത തീയും ചാകാത്ത പുഴുക്കളുമുള്ള നരകത്തിലേക്ക്യ ല്ലാതെ വേറെങ്ങ്‌ പോവാൻ.....
അനുഭവിച്ചോളൂ!!

Tuesday, August 4, 2015

യുറേക്കാ



ദിശകൾ എന്ന സങ്കൽപ്പത്തെ ക്കുറിച്ച്‌ ധ്രുവിനെ മനസിലാക്കിക്കാനാണ്‌ ‌ ഞാൻ ഒരു വടക്ക്‌ നോക്കി യന്ത്രം വാങ്ങിയത്‌.
കഴിഞ്ഞ ദിവസം വാങ്ങിയ ടോയ്‌ കാറിന്റെ അവസാന ത്തെ സ്ക്രൂ അഴിച്ചു കൊണ്ടിരിക്കുന്ന രൂപത്തിലാണ്‌ സിറ്റൗട്ടിൽ നിന്നും ലവനെ പിടികൂടിയത്‌.
"കുട്ടൂസേ....ദാ അച്ചൻ നിനക്ക്‌ വേണ്ടി കൊണ്ട്‌ വന്നതെന്താന്ന് കണ്ടോ???"
ആകാംക്ഷ സഹിക്ക്യാഞ്ഞ്‌ ലവൻ ഓടി വന്നു. "....ന്താ??"
"ഇതാണ്‌ വടക്ക്‌ നോക്കിയന്ത്രം......അഥവാ കോമ്പസ്സ്‌!!"
അവൻ സാധനം വാങ്ങി കയ്യിൽ വച്ചു തിരിച്ചും മറിച്ചും നോക്കി.
"കുട്ടൂന്‌ കാണാൻ പറ്റണുണ്ടൊ അതിനകത്തൊരു നീഡിൽ??"
"ഇതാണോ നീഡിൽ??"
"അതെയതെ...."
ജെയിംസ്‌ ബോണ്ടി ന്‌ പുതിയ തരം ആയുധങ്ങളും വാഹനങ്ങളും ഒക്കെ പരിചയ പ്പെടുത്തുന്ന ടെക്കിയെ പ്പോലെ തികഞ്ഞ ആധികാരികതയോടെ കോമ്പസ്സുമായി ഞാൻ ധ്രുവിന്റെ മുന്നിൽ നിന്നു.
"ആ നീഡിൽ എപ്പോഴും വടക്ക്‌ ത ന്നെ നോക്കിയിരിക്കും....കണ്ടില്ലേ........."
കോമ്പസ്സ്‌ തലങ്ങും വിലങ്ങും തിരിച്ച്‌ ഡെമോ സഹിതം ഞാൻ കാര്യം വിശദീകരിച്ചു.
അത്ഭുതം കൊണ്ട്‌ ആ മൂന്നര വയസുകാരന്റെ കണ്ണുകൾ വിടർന്ന് നിൽക്കുന്നത്‌ കണ്ട്‌ ഞാൻ കുറച്ചൂടെ സബ്ജക്റ്റ്‌ വികസിപ്പിച്ചു.
"കപ്പലോടിക്കുന്ന ആളുകൾ ഇതാണ്‌ പകലും മഴ ക്കോളുള്ള രാത്രികളിലും ദിശയറിയാൻ ഉപ യോഗിച്ചിരുന്നത്‌......ഇതിങ്ങനെ പിടിച്ചാൽ റെഡ്‌ നീഡിൽ പോയിന്റ്‌ ചെയ്യുന്നത്‌.... നോർത്ത്!‌...ആതിനെതിർവശം.... സൗത്ത്‌!!....നോർത്തിലേക്ക്‌ തിരിഞ്ഞു നിന്നാൽ റയിറ്റ്‌ സൈഡിൽ ഈസ്റ്റ്...‌ ലെഫ്റ്റിൽ വെസ്റ്റ്!!!‌ ......മനസിലായോ???"
അവ ന്റെ കണ്ണുകൾ ഒന്നൂടി വിടർന്നു.
"ഭൂമി ചുറ്റി സഞ്ചരിക്കാൻ പോയ ആദ്യത്തെ സഞ്ചാരിയില്ലെ ....മഗല്ലൻ!!.....ആൾഡെ കയ്യില്‌ ഇത്‌ പോല ത്തെ ഒരു കോമ്പസ്സ്‌ മാത്രേ ഉണ്ടായിരുന്നുള്ളൂ, ലോകം ചുറ്റി വരാനിറങ്ങിയപ്പോൾ!!"
"ആണോ ?? "എന്ന മട്ടിൽ എന്നെ നോക്കിയിട്ട്‌ അവൻ കോമ്പസ്സ്‌ ആദരപൂർവ്വം വാങ്ങി അത്ഭുതത്തോടെ അതിനകത്തേക്ക്‌ നോക്കി.
"ഇനി കുട്ടു പറഞ്ഞേ... നോർത്ത്‌ എങ്ങിനാ കണ്ട്‌ പിടിക്കുന്നേ??"
"ഹൂ....ഹും!! ...അച്ഛൻ കണ്ട്‌ പിടിക്ക്‌..."
ലവന്‌ മനസിലായില്ലെന്ന് തോന്നുന്നു ....ഞാൻ ഒന്നൂടെ ആവർത്തിച്ചു.
" റെഡ്‌ നീഡിൽ പൊയിന്റ്‌ ചെയ്യുന്നത്‌ നോർത്ത്‌....." ന്ന് പറഞ്ഞ്‌ നിർത്തുമ്പോഴേക്കും ഞാൻ അവശനായി. ഇനിയൊരാവർത്തി കൂടി പറഞ്ഞു കൊടുക്കുമ്പോഴേക്കും ഞാൻ ചത്ത്‌ മലക്കും...പ്രതീക്ഷയോടെ ഞാൻ ചോദിച്ചു
"ഇനി കുട്ടു പറയ്‌ .... എങ്ങിനാ കണ്ട്‌ പിടിക്കുന്നെ??"
പറഞ്ഞു തീരുന്നതിനു മുൻപെ ക സേരയുടെ മറവിലേക്ക്‌ മാറിയൊളിച്ചിട്ട്‌ അടുത്ത നിമിഷം എന്റെ മുന്നിലേക്ക്‌ ചാടി വരുന്നതിനിടെ ധ്രുവ്‌ വിളിച്ച്‌ പറഞ്ഞു ...
"ഇങ്ങനെ ഒളിച്ചിട്ട്‌ .....ഇങ്ങനെ കണ്ടുപിടിക്കും !! "
ഉടൻ എനിക്ക്‌ ദിവ്യമെങ്കിലും അതീവ ലളിതമായ ഒരു തിരിച്ചറിവുണ്ടായി:
"എന്താണെങ്കിലും കണ്ടു പിടിക്ക്യണമെങ്കിൽ ആദ്യം അത്‌ കാണാണ്ടാവന്നെ വേണം!!"
"യുറേക്കാ...... " എന്നലറി വിളിച്ച്‌ അവ ന്റെ കയ്യിൽ നിന്നും കോമ്പസ്‌ വാങ്ങി ഞാൻ പുറ ത്തേക്കു വലിച്ചെറിഞ്ഞ്‌ കളഞ്ഞു...എവിടെ ക്കേങ്കിലും പൊയ്ക്കോട്ടെ!!

മുംബൈ സി എസ്‌ റ്റി


വയ്കീട്ട്‌ ഇച്ചിരി ഫ്രീ ടൈം കിട്ടീപ്പോ ഇത്തവണ നടക്കാനിറങ്ങിയത്‌ സി എസ്‌ റ്റി യിലേക്കാണ്‌....മുംബൈ മുഴുവൻ ഓടി നടക്കണ സബർബൻ ട്രെയിനു കൾ പല നിറത്തിലുള്ളവ അടുത്ത ഓട്ടത്തിനുള്ള വിസിലും കാത്ത്‌ കിടക്കുന്നു....ഒരെണ്ണം മാത്രം മാറി കിടക്കുന്നത്‌ കണ്ടാ ‌ ചെന്ന് നോക്കിയത്‌....
ആദ്യായിട്ടാ ഒരു ട്രെയിൻ ലൈറ്റും ഓഫ്‌ ചെയ്ത്‌ വാശീ ന്ന് ബോഡും വച്ച്‌ കിടക്കണ കണ്ടത്‌...
വാശിയാണ്‌ പോലും വാശി!! ട്രെയിനായാലും വാശിക്ക്‌ ഒരു പരിധിയൊക്കെ വേ ണ്ടേ!!...

ഒരച്ഛ ന്റെ രോദനം


പത്രത്തിൽ ചെറിയ കുട്ടികളെ തട്ടിയെടുത്ത്‌ അന്യസംസ്ഥാനങ്ങളിൽ ക്കൊണ്ട്‌ പോയി ഭിക്ഷാടനത്തിനുപയോഗിക്കുന്നു എന്ന വാർത്ത വായിച്ചപ്പോൾ ധ്രുവിനെ ഒന്ന് ബോധവൽക്കരിച്ച്‌ കളയാം എന്ന് തോന്നീട്ടാണ്‌ അവ നെ അതിരാവിലെ ഉറക്കമെ ണീറ്റ്‌ വരുന്ന വഴിക്ക്‌ തന്നെ കസ്റ്റഡിയിലെടുത്തത്‌....
ഭിക്ഷക്കാരാൽ തട്ടി എടുക്കപ്പെട്ട ഒരു കുട്ടിയുടെ സാങ്കൽപ്പിക കഥയുണ്ടാക്കി .....കം ബ്ലീറ്റ്‌ എക്സ്‌പ്ര ഷൻസ്‌ ഇട്ട്‌ ഡ്രമാറ്റിക്‌ ആയിട്ടായിരുന്നു സോദാഹരണ കഥയുടെ അവതരണം.........

പണ്ട്‌ സാക്ഷരതാ ജാഥക്ക്‌ തെരുവ്‌ നാടകം കളിച്ചത്‌ ഉപകാരമായി......
മയക്കുപൊടി വിതറിയ മിഠായി കൊടുത്ത്‌ മയക്കിയ കൊച്ചുകുട്ടിയെ മാഫിയക്കാർ കണ്ണ്‌ കുത്തി പൊട്ടിച്ച്‌ മേലാസകലം പോള്ളിച്ച്‌ കയ്യും കാലും ഒടിച്ച്‌ ഭിക്ഷക്ക്‌ നടത്തണ സീൻ ഒക്കെ അഭിനയിച്ച്‌ കാണിച്ചപ്പോൾ ധ്രുവിന്റെ മുഖത്ത്‌ ഭയം നിഴലിക്കുന്നത്‌ കണ്ട്‌ ഞാൻ അഭിനയത്തിന്റെ തീവ്രത ഒന്നൂടി കൂട്ടി......
ഇത്‌ പരിപാടി കൊള്ളാം....
"എല്ലാ മാതാ പിതാക്കൾക്കും ഒന്നു ശ്രദ്ധിച്ചാൽ ഇത്തരം ബോധവൽക്കരണങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കുവുന്നതേയുള്ളൂ.... വിവരണത്തിനോപ്പം അഭിനയം കൂടിയാവുമ്പോൾ കാര്യങ്ങൾ കുട്ടികൾക്ക്‌ എത്ര എളുപ്പത്തിൽ ആണ്‌ മനസിലാവുന്നത്...."‌ എന്നൊക്കെ ശ്രീയും കൂടികേൾക്കാൻ വേണ്ടിയാണ്‌ ഞാനൽപ്പം ഉറ ക്കെ ത്തന്നെ ആത്മഗദിച്ചത്‌. അല്ലെങ്കിലും വടി യേക്ക്കാളും കുട്ടി ക ളെ ബോധവൽക്കരിക്ക്യതന്നെയാണ്‌ നല്ല ആശയം!!

കാര്യങ്ങൾ കൺക്ലൂഡ്‌ ചെയ്യാം എന്നായ പ്പോൾ ധ്രുവിനോട്‌ ".......അതോണ്ട്‌ കുട്ടു പരിചയമില്ലാത്ത ആരുടെയും കയ്യീന്ന് ഒന്നും വാങ്ങി ക്കഴിക്ക്യരുത്‌.....കുട്ടൂസിന്‌ മിട്ടായിയോ, ഐസ്ക്രീമോ, ഫ്രൂട്ടിയൊ,
മായോ ഒക്കെ വേണന്ന് തോന്നുകയാണെങ്കിൽ അച്ചനോട്‌ പറഞ്ഞാൽ മതി....അച്ഛൻ വാങ്ങി ത്തരാം ......" ന്ന് പറഞ്ഞ്‌ തീരും മുൻപെ ലവന്റെ ആവിശ്യം വന്നു..."അച്ച്ഛാ....എനിക്ക്‌ ടൂ ഐക്കീമും വൺ മിട്ടായീം...."

മയക്കു പോടീമ്മില്ല കുട്ട്യോളെ പിടിച്ചോണ്ട്‌ പോണ ആളേളൂല്ല്യാ....മിഠായീം ഐസ്ക്രീമും മാത്രണ്ട്‌...
"എണീച്ച്‌ പോടാ!!! ഇത്ര നേരം ഞാനിവിടെ കിടന്ന് തലകുത്തി മറിഞ്ഞിട്ട്‌ ഇത്‌ മാത്രാണോടാ നിനക്ക് ‌ മനസിലായേ ???? "‌ ചായയുമായി വന്ന ശ്രീ കേട്ടത് ഒരലർച്ച തന്നെയായിരുന്നു ‌!!!!‌

കടുവ യെ പിടിച്ച പുലി



ഇന്നലെ സൺഡേ യായിരുന്നില്ലേ.....ധ്രുവിന്റെ പ്രായോഗിക ജ്ഞാനം വർദ്ധിപ്പിക്കാൻ കിട്ടിയ ഒരു ദിവസം എന്ന് കരുതി ലവ നേയും പൊക്കിയെടുത്ത്‌ സ്കൂട്ടറിൽ ഞാൻ ത്രിശ്ശൂർ സൂ കാണിക്കാൻ പോയി.....കടുവ യെക്കണ്ട ധീരൻ ഒറ്റ ചാട്ടത്തിന്‌ എന്റെ കഴുത്തിൽ കയറി ഇരുന്നു....എന്നിട്ട്‌ കടുവ യെ ഒളികണ്ണിട്ട്‌ എന്നൊടൊരു ചോദ്യം.......
"അച്ഛാ കടുവ ഒരു പുലിയാണ ല്ലേ ??"
ദൈവ മേ ഇവൻ തൃശ്ശൂർ സ്ലാങ്ങ്‌ ആൻഡ്‌ ഫ്രൈയ്‌സസ്‌ ഇത്ര പെട്ടന്ന് പഠിച്ചോ?
ഞങ്ങൾ തൃശ്ശൂർ ക്കാർക്ക്‌ അസാമാന്യമായതെന്തും പുലിയുമായി ബന്ധപെടുത്തിപ്പറയണ ശീലം ശക്തൻ തമ്പുരാന്റെ കാലം മുതൽക്കെ ശക്തിയായി ഉണ്ട്‌. ധ്രുവിന്റെ ഭാഷാപാടവത്തിൽ എനിക്ക്‌ അഭിമാനം തോന്നി....പത്തിരുപത്‌ കൊല്ലം കഴിഞ്ഞ്‌ സാഹിത്യത്തിനുള്ള നൊബേൽ ഞങ്ങളുടേ വീടിന്റെ ഷോ ക്കേസിലിരിക്കുന്നത്‌ മനസാ കണ്ട്‌ ഞാൻ നിർ വൃതി യടഞ്ഞു.
വീട്ടിൽ ചെന്ന് ഈ സ ന്തോഷ വാർത്ത ശ്രീയോട്‌ പറഞ്ഞപ്പോഴാ കാര്യം മനസിലായത്‌....സിംഹം, കടുവ, പുലി ഒക്കെ അവന്‌ പുലി മാത്രാണ്‌ വെറും പുലി !!.....ശ്രീ കഴിഞ്ഞ ആറ്‌ മാസായിട്ട്‌ അത്‌ മാത്രാ പഠിപ്പിക്ക്യണതത്രെ!!
ഒരിംപ്രൂവ്‌ മെന്റും ഇല്ല!

എക്സ്‌പ്ലനേഷൻ


അല്ലെങ്കിലും ജീവിതത്തിൽ ചില കാര്യങ്ങൾ ആർക്കും ആരോടും എക്സ്‌ പ്ലയിൻ ചെയ്ത്‌ കൊടുക്കാൻ പറ്റീന്ന്‌ വരില്ല....ഇതൊക്കെ എക്സ്‌ പ്ലയിൻ ചെയ്ത്‌ കൊടുക്കെണ്ടി വരൂന്നൊർത്താണോ എല്ലാരും എല്ലാം ചെയ്യണേ?
ഒരു പാതിരാക്ക്‌ ഞങ്ങളുടെ ഹോസ്റ്റെൽ വാർഡനും ഇതാ സംഭവിച്ചേ....ഒരിക്ക്യലും ആളത്‌ ചെയ്യുമ്പോ വീണ്ടും വീണ്ടുമതോർത്തെടുത്ത്‌ ആരോടെങ്കിലും എക്സ്‌ പ്ലയിൻ ചെയ്യണോന്ന് ആൾ സ്വപ്നേപി വിചാരിച്ചു കാണില്ല...
അന്ന് ഒരു പന്ത്രണ്ടു പന്ത്രണ്ടര ആയതേയുള്ളൂ വീരപ്പൻ എന്ന ഇരട്ടപ്പേരുള്ള ഞങ്ങളുടെ വാർഡൻ ഒരു തീ ഗോളം (പുതിയ പ്ര യോഗം ആണ്‌) പോലെ പാഞ്ഞ്‌ വന്നാണ്‌ ഹോസ്റ്റൽ പോർട്ടിക്കോയിൽ ആൾടെ സ്കൂട്ടർ ബ്രേക്കിട്ടത്‌....
ദൈവമേ സർ പ്രൈസെ് ചെക്ക്‌!!!കിളികൾ പലവഴി പാഞ്ഞു....
സാധാരണ കാറില്‌ വരണ ഇയാളെന്താന്ന്‌ സ്കൂട്ടരിൽന്ന്‌ ചിന്തിച്ച്‌
ആൾടെ കണ്ണിൽപ്പെടാണ്ട്‌ ആരുടേയൊ മുറിയിലെക്ക്‌ ഓടിക്കേറുന്നതിനിടയിലാണ്‌ ശത്രുക്കളുടെ പോലും കണ്ണു നനയിക്കുന്ന ആ കാഴ്ച കണ്ടത്‌ ......
വീരപ്പൻ സ്കൂട്ടരിൽ നിന്നും അതിദയനീയമാം വിധം ത ലേം തല്ലി വീണ്‌ കിടക്കുന്നു!!
"അയ്യൊ.... അയ്യൊ "എന്നു ലോ വോള്യ ത്തില്ലാണെങ്കിലും ആളു എസ്‌ ഒ എസ്‌ അയക്ക്യണൂണ്ട്.....‌
എന്താ സംഭവിച്ചേന്ന്‌ മനസിലായില്ലെങ്കിലും ടയർ സ്ലിപ്പായതാവും എന്ന അസ്സംഷനിൽ ഞങ്ങളോരൊരുത്തരും ഒറ്റക്ക്‌ ഒറ്റക്ക്‌ എത്തി ച്ചേർന്നു......
ഇതിപ്പെങ്ങനാ ണ്ടായെ മത്തായീ നുള്ള വിജയൻ ഡോക്ടറുടെ ചോദ്യത്തിന്റെ ഉത്തരം ആള്‌ പ റേണ കേൾക്കണ വരേയേ ഞങ്ങളുടെ പ്രാഥമിക നിഗമന ത്തിന്‌ ആയുസ്സുണ്ടായിരുന്നുള്ളൂ..
"കാറിലാ വ ന്നേന്ന് ഓർത്ത്‌ ബ്രേക്കിട്ട ശേഷം കാല്‌ നിലത്ത്‌ കുത്തിയില്ല ഡോക്ട റേ" ന്ന് ആള്‌ എക്സ്‌പ്ലയിൻ ചെയ്യണവരെ മാത്രം!!