വരവ് :



Wednesday, March 23, 2011

വിഷണ്ണന്‍

സൂര്യന്‍ ഭൂമിയിലേക്കിറങ്ങി വന്ന ഒരു മീനമാസക്കാലം.


ടെസ്റ്റ്‌, ഇന്റര്‍വ്യൂ ഒക്കെ ഒരുവിധം കടന്നു കൂടി,
ജോയിന്‍ ചെയ്യണമെങ്കില്‍ഈ മെഡിക്കല്‍ ടെസ്റ്റ്‌ കൂടി
ഒന്ന് 'കടന്നു' കിട്ടണം.

സമയം, നല്ല ഉച്ച, ഉച്ചര!

സ്ഥലം, 'ചാര്‍മിനാര്‍' എന്നത് സിഗരറ്റ് പാക്കറ്റില്‍ വായിച്ചിട്ട്
ഒരൂസം പോയി കാണണം എന്ന് വിചാരിച്ച അതേ ഹൈദ്രാബാദ് പട്ടണം!



ട്രെയിന്‍ ഇറങ്ങിയപ്പോള്‍ സ്റ്റേഷന്‍ ചൂടായ ദോശക്കല്ല് പോലെ കിടക്കാണ് .
വിയര്‍ക്കുന്നോന്നുമില്ല, ബട്ട്‌ കുടിക്കുന്ന വെള്ളം ഓണ്‍ ദി സ്പോട്ട് പ്ലാസ്മ സ്റ്റേറ്റിലേക്ക് പോകുന്നു.
മെഡിക്കല്‍ ടെസ്റ്റ്‌ കഴിഞ്ഞു തിരിച്ചു നാട്ടില്‍ ചെന്ന് മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ്‌
ആവേണ്ടി വരാവുന്നതരം വെരി വെരി കംഫര്‍ട്ടബിള്‍ എന്‍വയോണ്‍മെന്റ്.
ചൂട്ന്നെച്ചാ അതാണ്‌ ചൂട്!


നല്ല നട്ടപ്ര വെയിലത്ത് കറങ്ങിത്തിരിഞ്ഞു ഒടുവില്‍ നാട്ടില്‍ റോഡ്‌ പണിക്ക്
കൊണ്ട് വരാറുള്ള ടാര്‍-സ്പ്രേയര്‍നോട് കിടപിടിക്ക്യാവുന്ന അപ്പിയറന്സില്‍
ടെസ്റ്റ്‌ നടക്കുന്ന സ്പോട്ടില്‍ എത്തി.

വീട്ടുകാര് പോലും കണ്ടാല്‍ തിരിച്ചറിയാത്ത രൂപായിട്ടുണ്ട്
ഐ ഡി കാണിച്ചു കൊടുക്കുമ്പോള്‍ 'ആള് വന്നില്ലേ?' എന്ന്
തിരിച്ചു ചോദിക്ക്യവോ എന്നോര്‍ത്ത് കയറി ചെന്നപ്പോള്‍,
സെയിം പിഞ്ചില്‍ , വെടിക്കെട്ട്‌ കഴിഞ്ഞു കതിനക്കുറ്റികള്‍ നിരത്തിവച്ചപോലെ
കുറെയെണ്ണം അവിടെ വെയിറ്റ് ചെയ്യുന്നു. സമാധാനം!

കാര്യം പറഞ്ഞപ്പോള്‍ 'എന്തെ വയ്ക്യെ ?' എന്ന മട്ടില്‍
റിസപ്ഷനിസ്റ്റ് എനികിഷ്ടപെടാത്ത ഒരു നോട്ടം നോക്കി.
ഡോകുമെന്റ്സ് വാങ്ങി വെരിഫൈ ചെയ്തു കതിനകുറ്റികളോട്
ചേര്‍ന്നിരുന്നോളാന്‍ പറഞ്ഞു.


'ബ്ലഡ്‌ സാമ്പിള്‍ കൊടുക്കാത്തവര്‍ നെക്സ്റ്റ് റൂമിലേക്ക്‌ വരണം' നേഴ്സ് വന്നു വിളിച്ചു.
ഉണ്ടായിരുന്ന ചോരയെല്ലാം ചൂട്ടത്തു ആവിയായിപ്പോയിക്കാണും, സൂചിവച്ച് കുത്തുമ്പോ കാറ്റ് വരാവോ?
കയ്യില്‍ ഉണ്ടായിരുന്ന ഒന്നൊന്നര ലിറ്റര്‍ വെള്ളം മടമടാന്നു കുടിച്ചു തീര്‍ത്തു അങ്ങോട്ട്‌ നടന്നു.

പൊട്ടിയ ബ്ലേഡ് കമ്പനീടെ മുന്നില്‍ ആളുകൂടി നിക്കണ പോലെ കുറെയെണ്ണം അവിടേം ഉണ്ട്.
മുന്‍പത്തെ ബാച്ച് ആണ്, ചോര കൊടുത്തു തീര്‍ന്നില്ല. ഉള്ള ബ്ലഡ്‌ മൊത്തം കുത്തിയെടുക്കാണ്ന്ന് തോന്നുന്നു.
ക്യൂ വിന്റെ സ്പീഡ് കണ്ടപ്പോള്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നോരൊക്കെ കഴിഞ്ഞാഴ്ച വന്നതാണ് എന്ന് മനസിലായി.


വെയിറ്റ് ചെയ്തോണ്ടിരിക്കുമ്പോ കുത്താന്‍ ഉപയോക്കുന്ന സൂചി കണ്ടിട്ടാണോ,
നേരത്തെ വെള്ളം കുടിച്ചതിന്റെ ആഫ്റ്റര്‍ എഫക്റ്റ്‌ ആയിട്ടാണോ,
അതോ വെറുതെ നിന്ന് ബോറടിച്ചിട്ടാണോ എന്നറിയില്ല
യൂറിന്‍ പാസ്‌ ചെയ്യണം എന്ന 'ശക്ത'മായ തോന്നലുണ്ടായി.

ക്യൂ വില്‍ തൊട്ടു പിന്നിലുണ്ടായിരുന്നവനോട് 'ഒന്നി'ന് പോവാണ് എന്ന് സിബോളിക് ആയിക്കാണിച്ചു
നിയറെസ്റ്റ് ടോയ്ലെറ്റ്ല്‍ കയറി.
ഇടക്കൊന്നും ഇനി ശങ്ക തോന്നരുത് എന്ന് വിചാരിച്ച് വിശദായിത്തന്നെ കാര്യം സാധിച്ചു.


തിരിച്ചു വന്നപോഴേക്കും ബ്ലഡ്‌ എടുക്കാനുള്ള ടേണ്‍ ആയി. നേഴ്സ് വന്നു യഥേഷ്ടം ചോര
കുത്തിയെടുത്തു കൊണ്ടോയിട്ട് വന്നത് വേറൊരു ബോട്ടിലും കൊണ്ടാണ്.

"ഇതെന്തിനാ ?" ബോട്ടില്‍ വാങ്ങുമ്പോള്‍ ചോദിച്ചു.

"യൂറിന്‍ സാമ്പിള്‍ എടുത്തിട്ടു വാ"


"ദൈവമേ! .........ഈ ചതി എന്നോട് വേണ്ടാര്‍ന്ന്‍ ....ഒരൊന്നൊന്നര ലിറ്ററ് ദിപ്പങ്ങട് പോയെള്ളൂ!!"



ഇനിയിപ്പോ എവിടെന്നിന്നു സാമ്പിള്‍ എടുത്തു കൊടുക്കും എന്നോര്‍ത്ത്,

ഇതില്ലാണ്ട് ഇനി ജോലി കിട്ടാണ്ടാവോ എന്ന് ആധിപിടിച്ച്,

കയ്യിലിരുന്ന കുപ്പിയെ നോക്കി "ഇതിനൊക്കെ എന്തൊരു വലിപ്പാണ്" എന്നാത്മഗതിച്ച് ,

ഹോസ്പിറ്റലിന്റെ വരാന്തയില്‍ ഞാന്‍ 'വിഷണ്ണ'നായി!

1 comment:

സുധി അറയ്ക്കൽ said...

വൈഷണ്യം മാറിയാർന്നോ???