വരവ് :



Wednesday, March 23, 2011

പ്രണയം ഹൃദയത്തെ തൊടുന്ന വിധം

ഒരു കിനാവിന്‍തുണ്ട് തിരയുന്നു ഞാനിന്നു
ഒരു മയില്‍പ്പീലിയും, പീലിയൊളിപ്പിച്ച
പുസ്തകത്താളും തിരഞ്ഞേ നടപ്പൂ ഞാന്‍....

ഒരു നിലാവിന്‍തുണ്ട് തിരയുന്നു ഞാനിന്നു
പൂക്കള്‍ പൊഴിക്കുന്ന, പൂമണം വീശുന്ന
പൂമരച്ചോടും തിരഞ്ഞേ നടപ്പൂ ഞാന്‍. ..

സ്മൃതിമണിച്ചെപ്പിലൊളിപ്പിച്ചു വച്ച നിന്‍
കരിവളപ്പൊട്ടും, കിലുകിലെ ചിരിയും
അരിയനിന്‍ മിഴിയിലെ നിറമാര്‍ന്ന കനവും
ഒരുനുള്ള് പരിഭവം പൂത്തൊരാക്കവിളും
മതിലേഖ തോല്‍ക്കുന്നോരാകുളിര്‍നെറ്റിയും
നെറ്റിയിലണിഞ്ഞൊരാ ചന്ദനപ്പൊട്ടും
നാമൊത്തു നടന്നൊരായിടവഴിത്തണലും
തിരിച്ചു പിടിക്കാന്‍ തിരഞ്ഞെ നടപ്പൂ ഞാന്‍ ...
................
.....................
സഖീ, ഋതുമാറി, ശിശിരം ഹനിച്ചൊരീയുടലുമായ്‌
തൊടിയിലെ കോണില്‍ തനിയെയായ്പ്പാഴ്മരം !