വരവ് :



Thursday, August 6, 2015

ആം ആദ്മി

ഇന്നലെ മട്ടാഞ്ചേരി വരെ പോകേണ്ടി വന്നു.......‌ എന്താന്നറിയില്ല എനിക്കാ സ്ഥലം പണ്ടേ ഇഷ്ടാണ്!!

ഫേസ്‌ബുക്കിൽ "ഓഫ്‌ ടു ഇംഗ്ലണ്ട്‌ ന്ന് " സ്റ്റാറ്റസിട്ട്‌ ചുരിയുള്ള ചുരിദാറിന്റെ ബോട്ടവും, ഇട്ടുകഴിഞ്ഞാൽ ഇടത്തരം ഒരാനക്ക്‌ കൂടി സ്പേസുള്ളതും, അഴിക്കുമ്പോൾ ഏതു വഴിക്കും ഊരിയെടുക്കാവുന്ന പഴ്‌ സീൻ വല പോലുള്ള ടീ ഷർട്ടുമിട്ട്‌ കൊച്ചിക്ക്‌ പോണ എതൊ ഒരു വിമാനം കൈകാണിച്ച്‌ നിർത്തിക്കേറിപ്പോന്ന സായിപ്പന്മാരും മദാമമാരും അങ്ങാടിയിൽ പശു നടക്കണ പൊലെ പ്ര ത്യേകിച്ച്‌ ഒരാവ ശ്യോമില്ലാതെ ഇല്ലാതെ തേരാ പാരാ നടക്കണ സീൻസ്‌ ആണോ..... അതൊ വല്ല മുജ്ജന്മ ബന്ധമാണൊ എന്നറിയില്ല.... മട്ടാഞ്ചേരീന്ന് കേട്ടപ്പോഴോക്കെ അപ്പോ ത ന്നെ പോയിക്കാണണം എന്നൊരു തോന്നൽ എന്നും എനിക്കുണ്ടായിരുന്നു!!


മട്ടാഞ്ചേരിയിൽ നിന്നും ഫെറി വഴി വയ്പിനിലേക്കായിരുന്നു അടുത്ത കട്ട്‌...ഞായറാഴ്ച രാവിലെ ഉറക്കമെണീറ്റ് അന്നൊരു ഹോളി ഡേ ആയോണ്ട്‌ ഒന്നും ചെയ്യാനില്ലാതെ സുഖാലസ്യത്തിൽ പാതി കൂമ്പിയ കണ്ണുകളോടെ വെറുതെ ‌ കിടക്കുന്ന സുന്ദരിയെ പ്പോലെ ആയിരുന്ന മട്ടാഞ്ചേരിയിൽ നിന്നും കാഞ്ഞ വെ ളി ച്ചെണ്ണയിൽ കടുകിട്ട അവസ്ഥയിലായിരുന്ന വയ്പ്പിനിലെ ഒരു ഹാർബറിൽ ലാന്റ്‌ ചെയ്തതും "റാകിപ്പറക്കുന്ന ചെമ്പരുന്തേ .....നീയുണ്ടോ മാമങ്ക വേല കണ്ടു? " ഇല്ലെങ്കിൽ വായോ കാണിച്ചു തരാം എന്ന ലൈനിൽ പണ്ടു നമ്മൾ ഇൻ വിറ്റേഷൻ അയച്ചപ്പോ പരുന്ത്‌ നമ്മളെ അൺ ഫ്രണ്ട്‌ ചെയ്ത്‌ കളഞ്ഞതിനെക്കുറിച്ച്‌ ഒരു ധാരണ കിട്ടി....ബോട്ട്‌ കണക്കിന്‌ മീൻ വന്നിറങ്ങുന്ന ഹാർബറിനടുത്ത്‌ താമസിച്ച്‌ കാലത്തേ എണീച്ച്‌ രാത്രി സയിൻ ഓഫ്‌ ചെയ്യണ വരെ തൈക്കുടം ബ്രിഡ്‌ ജ്ജ്‌ കാര്‌ ഒട്ടും നേരമില്ലാത്തത്‌ കൊണ്ട്‌ ഒറ്റ ശ്വാസത്തിൽ പാടിയ .....കേൾക്കുമ്പൊഴൊക്കെ നാട്ടിലെ മീൻ കാരൻ വാരിക്കോരി അന്ത്രുക്കയെ ഓർമ്മ പ്പെടുത്തിയ ആ പാട്ടിലെ സകല ഫിഷ്‌ ഐ റ്റംസും അൺലിമ്മിറ്റഡായി കിട്ടണ ഏരിയ വിട്ട്‌ വരാൻ താൽപര്യമ്മില്ലാത്തൊണ്ടാണ്‌ "വേലയും കണ്ടു വിളക്കും കണ്ടു കുന്നത്തെ കാവിലെ പൂരോം കണ്ടു" നൊട്ട്‌ ഇന്റ്രസ്ടഡ്‌ ഇൻ കമിംഗ്‌ ഓവർ ദേർ എഗൈൻന്ന് വാളിൽ സ്ക്രാപ്പിട്ടത്‌....
ചെന്ന കാര്യം കഴിഞ്ഞപ്പൊൾ ഇഷ്ടം പോലെ ഫ്രീ ടൈം......എങ്കിൽ നാലു പടം എടുത്തേക്കാം വീട്ടിൽ ചെന്നിട്ട്‌ ധ്രുവിന്‌ മീൻ കടലിൽ നിന്നും പിടിക്കുന്നതാണെന്ന് പറഞ്ഞ്‌ കൊടുക്കുമ്പോൾ ഉപ യോഗിക്കാം.... പഞ്ച സാര ടിന്നിൽ നിന്നല്ല കരിമ്പിൽ നിന്നെടുക്കുന്നതാണെന്നും, പാൽ കവറിൽ നിന്നല്ല പശുവിനെ ക്കറന്നാണെന്നും പറഞ്ഞു മനസിലാക്കിയ പോലെ മീൻ ബൈക്ക്‌ന്‌ പുറകിലെ പ്ലാസ്റ്റിക്‌ ബോക്സിൽ നിന്നല്ല ബോട്ടിൽ കടലിൽ പോയി വലവീശിപ്പിടിക്കുന്ന താണെന്നും ധ്രുവ്‌ മനസിലാക്കട്ടെ !!
ഫൊട്ടോ എടുക്കാൻ തുടങ്ങി യ പ്പോഴാണ്‌ കഥയിലെ മെയിൻ ക്യാരക്ടറിന്റെ എന്റ്രി......
സംവിധായകൻ ജോഷിയെ ലോ ഫ്ലയ്മിൽ ഇട്ട്‌ വറ്റിച്ചെടുത്ത പോലുള്ള അപ്പിയറൻസ്‌ .... കൊടിയ വിഷാദം!! നരച്ച താടി രോമങ്ങളിലുടെ അറ്റത്തു വ രെയുണ്ട്‌ നിരാശ .....ബാബു നമ്പൂതിരിയുടെ ശബ്ദവും!!
"എവിടെന്നാന്ന് ?? " ചോദിച്ച്‌ ആള്‌ തുടങ്ങിയ കൊൺവർസേഷൻ ഞാൻ പോലുമറിയാതെ ഒരു നമ്മൾ തമ്മിൽ പരിപാടിയിലേക്ക്‌ പരിണമിച്ചു.....ഗ ണേഷ്‌ കുമാർ ഇല്ലാതിരുന്നിട്ട്‌ കൂടി....
മൽസ്യബന്ധനം എന്ന ചില വേറിയ പ്രക്രിയ.....ഡീസൽ പമ്പ്‌ കാരുടെ അളവിൽ കൃത്രിമം കാട്ടിയുള്ള വഞ്ചന.....മസ്യ ഫെഡ്‌....ഫിഷറീസ്‌ വകുപ്പ്‌ കാരുടെ ചൂഷണം......
ലക്ഷക്കണക്കിന്‌ രൂപയുടെ വല മുറിച്ച്‌കളയണ മീനുകൾ....ട്രോളിംഗ്‌ നിരോധനക്കാല ത്തെ വരുമാന മില്ലായ്മ....തുടങ്ങിയ ഒരു നൂറുകൂട്ടം കാര്യങ്ങൾ പുള്ളി ഷെയർ ചെയ്തു.....
മീൻ കുഞ്ഞിനെ വാങ്ങിക്ക്യേണ്ട....ഭക്ഷണം കൊടുക്കേണ്ട... അവയുടെ ഹെൽത്ത്‌ സ്റ്റാറ്റസ്‌ മൊണിട്ടർ ചെ യ്യേണ്ട....അസുഖം വന്നാൽ മരുന്ന് വാങ്ങി കൊടുക്കേണ്ട...... എവരിത്തിംഗ്‌ അണ്ടർ ക ണ്ട്രോൾ ഓഫ്‌ ഹേർ മജെസ്റ്റി മൈറ്റി കടലമ്മ.....മീനുകൾ വളർന്ന്‌ പ്രായപൂർത്തിയാവുമ്പോൾ ഒരു ബോട്ടുമായി അങ്ങട്‌ ചെല്ലാ.... പിടിക്കാ.....മീനിന്‌ നല്ല വിലയുമുണ്ട്‌....വൻ ടേ ണോവറുണ്ടാകെണ്ട ഒരു ഇൻ വെസ്റ്റ്‌ മെന്റ്‌ പദ്ധതി എന്ന് ഞാൻ വിചാരിചിരുന്ന ഫീൽഡ്‌ ആണ്‌...ദാ ആ മേഖലയിൽ നിന്നുള്ള ആൾ നഷ്ടക്കണ ക്കിന്റെ ബാലൻസ്‌ ഷീറ്റ്‌ നീർത്തിയിട്ട്‌ സങ്കടം പറയുന്നത്‌....എന്റെ കണ്ണുകൾ നിറഞ്ഞു....ഇനി എല്ലാ മീൻകാരോടും അലിവോടെ പെരുമാറണം...
ഒരിക്കൽ ഫിഷറീസ്‌ ഡിപാർട്ട്‌മന്റ്‌ വന്ന് ബോട്ടിന്റെ ഏതോ പേപ്പർ ശരിയല്ലെന്ന് പറഞ്ഞ്‌ പകരമായി ഒരു ചാക്ക്‌ ചെമ്മീൻ എടുത്തൊണ്ട്‌ പോയിന്ന് കേട്ടപ്പോൾ എന്റെ ചോര തിളച്ചു....."വാട്ടെ കുക്കുംബർ സിറ്റി ഹെയ്‌ ദിസ്‌ " എന്നാ പുറത്ത്‌ പറഞ്ഞതെങ്കിലും "...ഡാ!! ഫിഷറീസ്‌ വകുപ്പേ.....അടുത്ത തവണ തിരുവനന്ത പുരത്ത്‌ വരുമ്പോൾ പാവ പ്പെട്ടവന്റെ പിച്ചച്ചട്ടിയിൽ കയ്യിട്ടു വാരുന്ന നിന്റെയാ കവിൾ ഞാൻ അടിച്ച്‌ പൊട്ടിച്ചിരിക്കുംന്ന് മനസാ പ്രതിഞ്ജ യെടുത്തു!!
"എന്നാപ്പിന്നേ.... ഞാനങ്ങഡ്"‌ ന്ന് പറഞ്ഞ്‌ ആള്‌ സ്കൂട്ടാവാൻ നിന്ന സീനില്‌....പഴ്സ്‌ എടുത്ത്‌ പത്തൊ ഇരുപതൊ കൊടുത്തേക്കാം എന്നെനിക്ക്‌ തോന്നി... എത്ര ദിവസായിട്ടുണ്ടാവോ വല്ലതും കഴിച്ചിട്ട്‌.... പാവം!!
പെട്ടന്ന് ഒരു ഓഡി എ എയിറ്റ്‌ എൽ വന്ന് നിന്നു....
ആളതിൽ ക്കയറിയിരുന്ന് കൈ വീശി.....
"നെക്സ്റ്റ്‌ റ്റയ്ം വരുമ്പോൾ കാണാം സാറേ" ന്ന് പറഞ്ഞ്‌ ഓഡി പാഞ്ഞ്‌ പോയി...
അതുവരെ കണ്ടതും കേട്ടതും ഈ സീനും തമ്മിൽ ബ്ലെന്റാവാതിരുന്നതു കൊണ്ട്‌ ഔട്ട്‌ ഓഫ്‌ ഫോക്കസിലായിരുന്ന എന്നോട്‌ അടുത്ത്‌ നിന്ന ആരോ പറഞ്ഞു...
"നുമ്മടെ മൊയലാളിയാ ......"
അപ്പോ ഈ കാണണ ബോട്ട്‌ കൾ മുഴുവൻ ആൾടെ ആവുംല്ലേ ന്ന് ചോദിച്ച എന്നോട്‌
"ഈ ഹാർബർന്നെ ആൾഡ്യാ ..... " ന്നാ ലവൻ പറഞ്ഞത്‌...
ഫിഷറീസ്‌ വകുപ്പേ.... ഞാൻ തിരുവനന്തപുരത്തേക്ക്‌ വരണില്ല!!
പക്ഷേ ഇത്ര ഡോവ്ൺ ടൂ എർത്തായ ഈ മനുഷ്യനെ പീഡിപ്പിക്കുന്ന നിങ്ങൾ കെടാത്ത തീയും ചാകാത്ത പുഴുക്കളുമുള്ള നരകത്തിലേക്ക്യ ല്ലാതെ വേറെങ്ങ്‌ പോവാൻ.....
അനുഭവിച്ചോളൂ!!

1 comment:

സുധി അറയ്ക്കൽ said...

ഹാ ഹാ ഹാ.ചിരിപ്പിച്ചു.