യു.പി. സ്കൂളിൽ പഠിക്കുമ്പോഴാണ്
പ്രസാദൻ അവന്റെ അച്ഛന്റെ കൂടെ തഞ്ചാവൂരിലേക്ക് പോയത്. പോയതെങ്ങിനെയാണെന്നോ എപ്പോഴാണെന്നോ അറിയില്ല ഏഴാം ക്ലാസിൽ സ്കൂൾ തുറന്നപ്പോഴാണ് അവൻ മിസ്സിങ്ങാണെന്നറിഞ്ഞത്.
ആര്യൻ സിനിമയിലെ ഫോറിൻ വില്ലന്റെ ഛായേണ്ടായിരുന്ന പ്രസാദനെ ഇന്റെർവെല്ലിലെ പ്ലേടൈമിൽ മിസ്സ് ചെയ്തിരുന്നെങ്കിലും പിന്നെ പതുക്കെയവനെ ഞങ്ങളെല്ലാരും മറന്നു.
ഡിഗ്രിയൊക്കെക്കഴിഞ്ഞ് നാട്ടീന്ന് ഞങ്ങളെല്ലാരുമൊരുമിച്ച് ടൂറു പോവാൻ തീരുമാനിച്ച ടൈമിലാണ് അവന്റെ രണ്ടാം വരവ്. ഉയരം വച്ചൂന്നല്ലാണ്ട് താടിയും മീശയും തടിയുമൊന്നും വരാത്തത് കൊണ്ട് കണ്ടാൽ പഴേ പ്രസാദനെ രണ്ടറ്റോം പിടിച്ച് വലിച്ച് സ്ട്രെച്ച് ചെയ്ത പോലെയെ ആളുണ്ടായിരുന്നുള്ളൂ. ബട്ട്, "സൈസ് ഡസിൻറ്റ് മാറ്റർ" എന്ന് ബോധ്യമാക്കിത്തന്ന കാര്യങ്ങളാണ് പിന്നെ പ്രസാദൻ പറഞ്ഞത് മുഴുവൻ.
തഞ്ചാവൂര് ഏതോ ഒരു ഗലിയിൽ പിള്ളേർ സെറ്റ് തമ്മിലടി യുണ്ടായപ്പോ സ്ഥലത്തെ കുങ്ങ്ഫൂ മാസ്റ്ററുടെ മോനെ രക്ഷിച്ചതും. മാർഷ്യലാർട്സിലുള്ള പ്രസാദിന്റെ താൽപര്യം കണ്ടറിഞ്ഞ് ആള് അന്നു മുതൽ അവനെ ശിഷ്യനായി സ്വീകരിച്ച് കുങ്ങ്ഫൂ അഭ്യസിപ്പിക്കാൻ തുടങ്ങിയതും.. സിനിമാ സ്റ്റണ്ട് മാസ്റ്റർ ത്യാഗരാജന്റെ സ്റ്റണ്ട് ടീമിലംഗമായിരുന്ന ആൾ അവനെ ആൾടെ സ്റ്റണ്ട് ടീമിലെടുത്തതുമായ കഥ കേട്ടപ്പോൾ പ്രസാദനെപ്പോലൊരാൾ ഫ്രണ്ടായിരിക്കുന്നതിൽ എനിക്ക് വല്ലാത്ത അഭിമാനം തോന്നി.
പാടത്ത് പിള്ളാരെയൊക്കെ വിളിച്ചു കൂട്ടി പ്രസാദന്റെ ഫ്രീ മാർഷ്യൽ ആർട്ട്സ് ഷോയുണ്ടായിരുന്നത്രേ ഒരൂസം. കഴിഞ്ഞ അഞ്ച് വർഷായി കാരാട്ടേ, കുങ്ങ്ഫൂ, കളരി തുടങ്ങി അവൻ കൈവക്കാത്ത മേഖലകളുണ്ടായിരുന്നില്ലത്രേ..! അടുത്ത ആഴ്ച തുടങ്ങാനിരിക്കുന്ന ഏതോ തമിഴ് സിനിമയുടെ സ്റ്റണ്ട് കൊറിയോഗ്രഫിയുടെ ചീഫ് കോഡിനേറ്ററാണെന്ന് പറഞ്ഞപ്പോ ഏഴാം ക്ലാസിൽ പഠിത്തം നിർത്തി ഇതുപോലെ വല്ലതിനും പോയാൽ മതിയായിരുന്നു എന്ന് വരെ എനിക്ക് തോന്നാതിരുന്നില്ല.
തിരക്കാണ് വരണില്ലാന്നൊക്കെപ്പറഞ്ഞ് ആദ്യം അവൻ കുറെയൊഴിഞ്ഞെങ്കിലും അന്നുച്ചയോടെ ഫ്രീയാക്കാമെന്നും ചാലക്കുടിയിലിറക്കിത്തരാമെന്നുമൊക്കെയുള്ള കണ്ടീഷനിലാണ് അന്നത്തെ അതിരപ്പിള്ളി-വാഴച്ചാൽ ട്രിപ്പിന് അവൻ മനസില്ലാ മനസോടെ വരാമെന്ന് പറഞ്ഞത്.
തഞ്ചാവൂര് ചെന്നിട്ട് അവന് ഉടൻ ഗുരുവായ സ്റ്റണ്ട് മാസ്റ്റർക്ക് റിപ്പോർട്ട് ചെയ്യാനുള്ളതാത്രേ!
ട്രിപ്പിന് പോകാൻ അവൻ കൊണ്ട് വന്ന ഒരേ ഒരു ഹാൻഡ് ബാഗ് തുറന്ന ഞാൻ ഞെട്ടിപ്പോയി ഒരു നെഞ്ചക്ക് മാത്രം ! "ഡേയ്.... മാർഷ്യൽ ആർട്ട്സെന്ന് ശൊന്നാ പ്രാക്ടീസ് താൻ മുഖ്യം ഡാ..." ന്ന വൻ പറഞ്ഞത് അമ്പരന്ന എന്റെ മുഖം കണ്ടിട്ട് തന്നെയാണ്. ഹോ! സാധനാന്ന് പറഞ്ഞാ ഇതാണ് സാധനം! കഠിന തപസ്യ !...
വാട്ടേ ഫോക്കസ് ഡാ!
ആ നിമിഷം അവനെയോർത്ത് എനിക്ക് രോമാഞ്ചം തോന്നാതിരുന്നില്ല!
സാധാരണ ടൂറൊക്കെ പോവുമ്പോൾ പുറത്തൂന്ന് ആരെങ്കിലും കശപിശയൊക്കെയുണ്ടാക്കിയാൽ ഏയ്, ഞാൻ അത്തരക്കാരല്ല സമാധാനത്തിന്റെ വെള്ളരിപ്രാവാണെന്ന് പറഞ്ഞ് ആ റൂട്ടേ പിന്നൊഴിവാക്കിപ്പോരുന്ന ടൈപ്പായിരുന്ന എനിക്ക് എന്താന്നറിയില്ല ആ ടൂറിൽ ആരെങ്കിലുമായിട്ടൊന്നു മുട്ടണമെന്ന് ആത്മാർത്ഥമായ ആഗ്രഹമുണ്ടായി.
തിരിച്ച് പോരണ വഴി അതിരപ്പിള്ളിയും കഴിഞ്ഞുള്ള ഒരു വളവിൽ വച്ച് ദാ സുവർണ്ണാവസരം എന്ന ലൈനിൽ ഒരു ട്രാക്സ് വട്ടം കിടക്കുന്നു. നമ്മുടെ ട്രാക്സിന്റെ ഡ്രൈവർ ഒന്ന് രണ്ട് വട്ടം ഹോണടിച്ചു. പക്ഷേ തിരിച്ച് റെസ്പോൺസൊന്നുമില്ല. "അത് ശരി.... നീയൊക്കെ വഴി ബ്ലോക്ക് ചെയ്യോടാ...." യെന്ന് ചോദിച്ച് മുൻപിൻ നോക്കാതെ ചാടിയിറങ്ങായിരുന്നു ഞാൻ!
"എടുത്തോണ്ട് പോടാ നിന്റെ വണ്ടി" യെന്നും പറഞ്ഞ് ചാടി വീണുള്ള എന്റെ ആക്രമണത്തിൽ ആദ്യമവരൊന്നു പകച്ചെങ്കിലും വൈകാതെ അന്യായ ഇടി വന്ന് തുടങ്ങി. കാലെടുത്ത് കറക്കി വീശിയ ഒരുത്തന്റെ ഷൂസിൽ നിന്നും എന്റെ മൂക്ക് ജസ്റ്റാണ് രക്ഷപ്പെട്ടത്!
അപ്പോഴാണ് ഞാൻ ട്രമ്പ് കാർഡായ പ്രസാദനെ വിളിച്ചത്!
പ്രസാദാ വാടാ! എന്ന് വിളിച്ചതിന് ശേഷം " അവതാരപ്പിറവികളുടെ രൗദ്രഭാവങ്ങളെല്ലാമാവാഹിച്ച
ഈ മൂർത്തിക്ക് ഇപ്പോപ്പേര് പ്രസാദൻ തഞ്ചാവൂര്ന്നാണ്...
..ദാ കാണ്.... ജ്ഞാനം ധേയം പ്രസാദൻ..... " എന്നൊക്കെ പറയണമെന്നുണ്ടായിരുന്നെങ്കിലും ഓപ്പോസിറ്റ് നിന്നടിക്കുന്നവൻമാർ നിന്ന് തിരിയാൻ ഒരു ഗ്യാപ്പ് തരേണ്ടേ.
കൂടുതലിടി കിട്ടുന്നതിന് മുൻപേ ഭാഗ്യത്തിന് ആരൊക്കെയോ വന്ന് പിടിച്ച് മാറ്റിയതു കൊണ്ട് മാത്രം രക്ഷപ്പെട്ട ഞാൻ ആർക്കും മുഖം കൊടുക്കാതെ നേരെ കേറി വന്ന് വണ്ടിയിലിരിക്കേം.... വണ്ടി സ്റ്റാർട്ട് ചെയ്ത ഡ്രൈവറുചേട്ടനോട് അവശതയോടെ
"പോവല്ലേ ചേട്ടാ..... ആ പ്രസാദനൂടെ കേറാനുണ്ട്ന്ന്..." പറഞ്ഞ ടൈമിലാണ് ബാക്ക് സീറ്റിലിരുന്നിരുന്ന പ്രസാദനെ ചൂണ്ടി ഡ്രൈവർ ചേട്ടനാ നഗ്ന സത്യം പറഞ്ഞത്.
"ദീ ഇരിക്കണോനല്ലേ..... ഇവനവിടെ അടി തുടങ്ങീപ്പോത്തന്നെ ഓടി വന്നിട്ട്...... അയ്യോ അവിടെ അടി തൊടങ്ങി ചേട്ടാ... നമുക്ക് നിക്കണ്ട.... വണ്ടിയെടുക്ക് വണ്ടിയെടുക്ക്ന്ന് പറഞ്ഞ് ബാക് സീറ്റിൽക്കയറി ഒളിച്ചിരിക്ക്യായിരുന്നു....."
അവിശ്വസനീയതയോടെ വിദൂരതയിലെവിടേക്കോ നോക്കിയിരുന്നിരുന്ന പ്രസാദനെ തിരിഞ്ഞ് നോക്കി ഞാൻ ദേഷ്യവും സങ്കടവും കടിച്ചമർത്തി മനസീപ്പറഞ്ഞു....
"ടാ.... സ്റ്റണ്ട് മാസ്റ്ററേ..... നീ ഇപ്പോ വന്നതു വന്നു ! ഇനി മേലാൽ നീ വാളായാറതിർത്തി കടന്ന് കേരളത്തിലേക്ക് വന്നാലുണ്ടല്ലോ.... തല്ലിക്കൊല്ലൂടാ നിന്നെ ഞാൻ !
പ്രസാദൻ അവന്റെ അച്ഛന്റെ കൂടെ തഞ്ചാവൂരിലേക്ക് പോയത്. പോയതെങ്ങിനെയാണെന്നോ എപ്പോഴാണെന്നോ അറിയില്ല ഏഴാം ക്ലാസിൽ സ്കൂൾ തുറന്നപ്പോഴാണ് അവൻ മിസ്സിങ്ങാണെന്നറിഞ്ഞത്.
ആര്യൻ സിനിമയിലെ ഫോറിൻ വില്ലന്റെ ഛായേണ്ടായിരുന്ന പ്രസാദനെ ഇന്റെർവെല്ലിലെ പ്ലേടൈമിൽ മിസ്സ് ചെയ്തിരുന്നെങ്കിലും പിന്നെ പതുക്കെയവനെ ഞങ്ങളെല്ലാരും മറന്നു.
ഡിഗ്രിയൊക്കെക്കഴിഞ്ഞ് നാട്ടീന്ന് ഞങ്ങളെല്ലാരുമൊരുമിച്ച് ടൂറു പോവാൻ തീരുമാനിച്ച ടൈമിലാണ് അവന്റെ രണ്ടാം വരവ്. ഉയരം വച്ചൂന്നല്ലാണ്ട് താടിയും മീശയും തടിയുമൊന്നും വരാത്തത് കൊണ്ട് കണ്ടാൽ പഴേ പ്രസാദനെ രണ്ടറ്റോം പിടിച്ച് വലിച്ച് സ്ട്രെച്ച് ചെയ്ത പോലെയെ ആളുണ്ടായിരുന്നുള്ളൂ. ബട്ട്, "സൈസ് ഡസിൻറ്റ് മാറ്റർ" എന്ന് ബോധ്യമാക്കിത്തന്ന കാര്യങ്ങളാണ് പിന്നെ പ്രസാദൻ പറഞ്ഞത് മുഴുവൻ.
തഞ്ചാവൂര് ഏതോ ഒരു ഗലിയിൽ പിള്ളേർ സെറ്റ് തമ്മിലടി യുണ്ടായപ്പോ സ്ഥലത്തെ കുങ്ങ്ഫൂ മാസ്റ്ററുടെ മോനെ രക്ഷിച്ചതും. മാർഷ്യലാർട്സിലുള്ള പ്രസാദിന്റെ താൽപര്യം കണ്ടറിഞ്ഞ് ആള് അന്നു മുതൽ അവനെ ശിഷ്യനായി സ്വീകരിച്ച് കുങ്ങ്ഫൂ അഭ്യസിപ്പിക്കാൻ തുടങ്ങിയതും.. സിനിമാ സ്റ്റണ്ട് മാസ്റ്റർ ത്യാഗരാജന്റെ സ്റ്റണ്ട് ടീമിലംഗമായിരുന്ന ആൾ അവനെ ആൾടെ സ്റ്റണ്ട് ടീമിലെടുത്തതുമായ കഥ കേട്ടപ്പോൾ പ്രസാദനെപ്പോലൊരാൾ ഫ്രണ്ടായിരിക്കുന്നതിൽ എനിക്ക് വല്ലാത്ത അഭിമാനം തോന്നി.
പാടത്ത് പിള്ളാരെയൊക്കെ വിളിച്ചു കൂട്ടി പ്രസാദന്റെ ഫ്രീ മാർഷ്യൽ ആർട്ട്സ് ഷോയുണ്ടായിരുന്നത്രേ ഒരൂസം. കഴിഞ്ഞ അഞ്ച് വർഷായി കാരാട്ടേ, കുങ്ങ്ഫൂ, കളരി തുടങ്ങി അവൻ കൈവക്കാത്ത മേഖലകളുണ്ടായിരുന്നില്ലത്രേ..! അടുത്ത ആഴ്ച തുടങ്ങാനിരിക്കുന്ന ഏതോ തമിഴ് സിനിമയുടെ സ്റ്റണ്ട് കൊറിയോഗ്രഫിയുടെ ചീഫ് കോഡിനേറ്ററാണെന്ന് പറഞ്ഞപ്പോ ഏഴാം ക്ലാസിൽ പഠിത്തം നിർത്തി ഇതുപോലെ വല്ലതിനും പോയാൽ മതിയായിരുന്നു എന്ന് വരെ എനിക്ക് തോന്നാതിരുന്നില്ല.
തിരക്കാണ് വരണില്ലാന്നൊക്കെപ്പറഞ്ഞ് ആദ്യം അവൻ കുറെയൊഴിഞ്ഞെങ്കിലും അന്നുച്ചയോടെ ഫ്രീയാക്കാമെന്നും ചാലക്കുടിയിലിറക്കിത്തരാമെന്നുമൊക്കെയുള്ള കണ്ടീഷനിലാണ് അന്നത്തെ അതിരപ്പിള്ളി-വാഴച്ചാൽ ട്രിപ്പിന് അവൻ മനസില്ലാ മനസോടെ വരാമെന്ന് പറഞ്ഞത്.
തഞ്ചാവൂര് ചെന്നിട്ട് അവന് ഉടൻ ഗുരുവായ സ്റ്റണ്ട് മാസ്റ്റർക്ക് റിപ്പോർട്ട് ചെയ്യാനുള്ളതാത്രേ!
ട്രിപ്പിന് പോകാൻ അവൻ കൊണ്ട് വന്ന ഒരേ ഒരു ഹാൻഡ് ബാഗ് തുറന്ന ഞാൻ ഞെട്ടിപ്പോയി ഒരു നെഞ്ചക്ക് മാത്രം ! "ഡേയ്.... മാർഷ്യൽ ആർട്ട്സെന്ന് ശൊന്നാ പ്രാക്ടീസ് താൻ മുഖ്യം ഡാ..." ന്ന വൻ പറഞ്ഞത് അമ്പരന്ന എന്റെ മുഖം കണ്ടിട്ട് തന്നെയാണ്. ഹോ! സാധനാന്ന് പറഞ്ഞാ ഇതാണ് സാധനം! കഠിന തപസ്യ !...
വാട്ടേ ഫോക്കസ് ഡാ!
ആ നിമിഷം അവനെയോർത്ത് എനിക്ക് രോമാഞ്ചം തോന്നാതിരുന്നില്ല!
സാധാരണ ടൂറൊക്കെ പോവുമ്പോൾ പുറത്തൂന്ന് ആരെങ്കിലും കശപിശയൊക്കെയുണ്ടാക്കിയാൽ ഏയ്, ഞാൻ അത്തരക്കാരല്ല സമാധാനത്തിന്റെ വെള്ളരിപ്രാവാണെന്ന് പറഞ്ഞ് ആ റൂട്ടേ പിന്നൊഴിവാക്കിപ്പോരുന്ന ടൈപ്പായിരുന്ന എനിക്ക് എന്താന്നറിയില്ല ആ ടൂറിൽ ആരെങ്കിലുമായിട്ടൊന്നു മുട്ടണമെന്ന് ആത്മാർത്ഥമായ ആഗ്രഹമുണ്ടായി.
തിരിച്ച് പോരണ വഴി അതിരപ്പിള്ളിയും കഴിഞ്ഞുള്ള ഒരു വളവിൽ വച്ച് ദാ സുവർണ്ണാവസരം എന്ന ലൈനിൽ ഒരു ട്രാക്സ് വട്ടം കിടക്കുന്നു. നമ്മുടെ ട്രാക്സിന്റെ ഡ്രൈവർ ഒന്ന് രണ്ട് വട്ടം ഹോണടിച്ചു. പക്ഷേ തിരിച്ച് റെസ്പോൺസൊന്നുമില്ല. "അത് ശരി.... നീയൊക്കെ വഴി ബ്ലോക്ക് ചെയ്യോടാ...." യെന്ന് ചോദിച്ച് മുൻപിൻ നോക്കാതെ ചാടിയിറങ്ങായിരുന്നു ഞാൻ!
"എടുത്തോണ്ട് പോടാ നിന്റെ വണ്ടി" യെന്നും പറഞ്ഞ് ചാടി വീണുള്ള എന്റെ ആക്രമണത്തിൽ ആദ്യമവരൊന്നു പകച്ചെങ്കിലും വൈകാതെ അന്യായ ഇടി വന്ന് തുടങ്ങി. കാലെടുത്ത് കറക്കി വീശിയ ഒരുത്തന്റെ ഷൂസിൽ നിന്നും എന്റെ മൂക്ക് ജസ്റ്റാണ് രക്ഷപ്പെട്ടത്!
അപ്പോഴാണ് ഞാൻ ട്രമ്പ് കാർഡായ പ്രസാദനെ വിളിച്ചത്!
പ്രസാദാ വാടാ! എന്ന് വിളിച്ചതിന് ശേഷം " അവതാരപ്പിറവികളുടെ രൗദ്രഭാവങ്ങളെല്ലാമാവാഹിച്ച
ഈ മൂർത്തിക്ക് ഇപ്പോപ്പേര് പ്രസാദൻ തഞ്ചാവൂര്ന്നാണ്...
..ദാ കാണ്.... ജ്ഞാനം ധേയം പ്രസാദൻ..... " എന്നൊക്കെ പറയണമെന്നുണ്ടായിരുന്നെങ്കിലും ഓപ്പോസിറ്റ് നിന്നടിക്കുന്നവൻമാർ നിന്ന് തിരിയാൻ ഒരു ഗ്യാപ്പ് തരേണ്ടേ.
കൂടുതലിടി കിട്ടുന്നതിന് മുൻപേ ഭാഗ്യത്തിന് ആരൊക്കെയോ വന്ന് പിടിച്ച് മാറ്റിയതു കൊണ്ട് മാത്രം രക്ഷപ്പെട്ട ഞാൻ ആർക്കും മുഖം കൊടുക്കാതെ നേരെ കേറി വന്ന് വണ്ടിയിലിരിക്കേം.... വണ്ടി സ്റ്റാർട്ട് ചെയ്ത ഡ്രൈവറുചേട്ടനോട് അവശതയോടെ
"പോവല്ലേ ചേട്ടാ..... ആ പ്രസാദനൂടെ കേറാനുണ്ട്ന്ന്..." പറഞ്ഞ ടൈമിലാണ് ബാക്ക് സീറ്റിലിരുന്നിരുന്ന പ്രസാദനെ ചൂണ്ടി ഡ്രൈവർ ചേട്ടനാ നഗ്ന സത്യം പറഞ്ഞത്.
"ദീ ഇരിക്കണോനല്ലേ..... ഇവനവിടെ അടി തുടങ്ങീപ്പോത്തന്നെ ഓടി വന്നിട്ട്...... അയ്യോ അവിടെ അടി തൊടങ്ങി ചേട്ടാ... നമുക്ക് നിക്കണ്ട.... വണ്ടിയെടുക്ക് വണ്ടിയെടുക്ക്ന്ന് പറഞ്ഞ് ബാക് സീറ്റിൽക്കയറി ഒളിച്ചിരിക്ക്യായിരുന്നു....."
അവിശ്വസനീയതയോടെ വിദൂരതയിലെവിടേക്കോ നോക്കിയിരുന്നിരുന്ന പ്രസാദനെ തിരിഞ്ഞ് നോക്കി ഞാൻ ദേഷ്യവും സങ്കടവും കടിച്ചമർത്തി മനസീപ്പറഞ്ഞു....
"ടാ.... സ്റ്റണ്ട് മാസ്റ്ററേ..... നീ ഇപ്പോ വന്നതു വന്നു ! ഇനി മേലാൽ നീ വാളായാറതിർത്തി കടന്ന് കേരളത്തിലേക്ക് വന്നാലുണ്ടല്ലോ.... തല്ലിക്കൊല്ലൂടാ നിന്നെ ഞാൻ !
No comments:
Post a Comment